കുവൈത്ത് സിറ്റി: കേരളം ഇന്ത്യക്ക് മാതൃകയാണെന്ന് ന്യൂനപക്ഷ വികസന ധനകാര്യ കമീഷൻ ഡയറക്ടർ ഫാ. പ്രഫ. മാത്യൂസ് വാഴക്കുന്നം. കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈത്ത് 39ാം വാർഷിക പ്രതിനിധിസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എ.കെ.ജിയെ നിസ്സാരവത്കരിച്ച കോൺഗ്രസുകാരൻ സമരത്തിെൻറ പാരമ്പര്യമില്ലാത്തവനും കുടുംബത്തിെൻറ തണലിൽ കഴിയുന്നവനുമാണ്. തന്നെ സഖാവ് വൈദികൻ എന്ന് വിളിക്കുന്നതിൽ അഭിമാനമേയുള്ളൂ. മതങ്ങൾ ഇത്രത്തോളം നമ്മുടെമേൽ സ്വാധീനം ചെലുത്താൻ പാടില്ല. മതം നൽകുന്ന ആദർശങ്ങൾ മനുഷ്യ നന്മക്ക് ഉപയോഗിക്കണം. മാർപാപ്പ വരെ പാപത്തിന് മാപ്പുപറയേണ്ടി വരുന്ന കാലമാണ്.
കുരിശ് കൈയേറ്റത്തിെൻറ അടയാളമാവരുത്. അവിശ്വാസികളുമായി സഹവസിക്കുന്നുവെന്ന് തന്നെ പരിഹസിക്കുന്നവർ വിശ്വാസികൾ സുരക്ഷിതമായി കഴിയുന്ന സാഹചര്യം ഉള്ളത് ഇടതുപക്ഷത്തിെൻറ കരുത്തുകൊണ്ടാണെന്ന് അറിയുന്നില്ല. തൊഴിലാളികളെയും പാവപ്പെട്ടവരെയും കൊന്നൊടുക്കാൻ കൂട്ടുനിന്ന് കോർപറേറ്റ് സഹയാത്രികനാവുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കാലത്ത് പിണറായിസർക്കാർ വലിയ പ്രതീക്ഷയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആർ. സുദർശനൻ നഗറിൽ (അബ്ബാസിയ നോട്ടിങ്ഹാം ബ്രിട്ടീഷ് സ്കൂൾ) ചടങ്ങിൽ കല കുവൈത്ത് പ്രസിഡൻറ് സുഗതകുമാർ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ ടി.കെ. സൈജു സ്വാഗതം പറഞ്ഞു. ജോയൻറ് സെക്രട്ടറി പ്രസീത് കരുണാകരൻ അനുശോചനപ്രമേയം അവതരിപ്പിച്ചു.
ശനിയാഴ്ച വൈകീട്ട് ആറിന് അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടക്കുന്ന പൊതുസമ്മേളനത്തോടെയാണ് സമ്മേളനം സമാപിക്കുക. ഫാ. പ്രഫ. മാത്യൂസ് വാഴക്കുന്നം മുഖ്യപ്രഭാഷണം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.