കുവൈത്ത് സിറ്റി: ഒരു വർഷംനീണ്ട കല കുവൈത്ത് 40ാം വാർഷികാഘോഷത്തിന് ഉജ്ജ്വല സമാപനം. സ ി.പി.എം പോളിറ്റ് ബ്യൂറോ അംഗവും മുൻ ജനറൽ സെക്രട്ടറിയുമായ പ്രകാശ് കാരാട്ട് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. രാജ്യം അപകടകരമായ അവസ്ഥയിലാണെന്നും ഇന്ത്യൻ ഭരണഘട നയെയും അതിെൻറ മതേതര മൂല്യങ്ങെളയും നിരാകരിക്കുന്ന അജണ്ടയാണ് ഭരണകൂടത്തിനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റലാണ് അജണ്ട. ആർ.എസ്.എസ് താൽപര്യങ്ങൾ ഭരണസിരാകേന്ദ്രങ്ങളിലേക്ക് നുഴഞ്ഞ് കയറുകയാണ്. എല്ലാ ജനാധിപത്യ സ്ഥാപനങ്ങളെയും തകർക്കുന്ന പ്രവർത്തന പരിപാടിയാണ് നാലരവർഷമായി മോദി സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. ഭരണപരമായ നിശ്ചലാവസ്ഥ അനുഭവപ്പെടുന്നു, കർഷക ആത്മഹത്യ പെരുകുന്നു, 20 ദശലക്ഷം പേർക്ക് ജോലി വാഗ്ദാനം ചെയ്ത് അധികാരത്തിലേറിയ സർക്കാർ 11 ദശലക്ഷം പേർക്ക് ജോലി നഷ്ടമാക്കുകയാണ് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിലെ പ്രളയത്തിൽ കല കുവൈത്ത് നടത്തിയ ആശ്വാസപ്രവൃത്തികളിൽ അഭിമാനംകൊള്ളുന്നതായും പ്രകാശ് കാരാട്ട് പറഞ്ഞു.
വെള്ളിയാഴ്ച വൈകീട്ട് നാലിന് അബ്ബാസിയ മറീന ഹാളിൽ നടന്ന പരിപാടിയിൽ കുവൈത്തിലെ സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിച്ചു. നാടകഗാന സന്ധ്യയും കല കുവൈത്ത് പ്രവർത്തകർ അണിയിച്ചൊരുക്കിയ കാവ്യശിൽപവും അരങ്ങേറി. 40 മുതിർന്ന അംഗങ്ങളെ ആദരിച്ചു. കല കുവൈത്ത് പ്രസിഡൻറ് ആർ. നാഗനാഥൻ, ജനറൽ സെക്രട്ടറി സജി തോമസ് മാത്യു, ട്രഷറർ രമേശ് കണ്ണപുരം, വാർഷികാഘോഷ സ്വാഗതസംഘം ചെയർമാൻ ടി.വി. ഹിക്മത്, സ്വാഗതസംഘം ജനറൽ കൺവീനർ ജെ. സജി, മീഡിയ സെക്രട്ടറി ജിതിന് പ്രകാശ്, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത്കുമാർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.