കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് മാർഗനിർദേശവുമായി ഇന്ത്യന്‍ എംബസി. രാജ്യം തങ്ങളുടെ പൗരന്മാര്ക്ക് നല്കുന്ന രേഖയാണ് പാസ്പോര്‍ട്ടെന്നും അത് ആ വ്യക്തിയുടെ സ്വത്താണെന്നും എംബസി വ്യക്തമാക്കി. കുവൈത്തിലെ തൊഴില്‍ നിയമത്തിന്റെ അടിസ്ഥാന തത്ത്വങ്ങള്‍ക്ക് എതിരാണ് ജീവനക്കാരുടെ പാസ്പോര്‍ട്ട് കമ്പനികള്‍ സൂക്ഷിച്ചുവക്കുന്നത്.
എന്നാൽ, ജീവനക്കാര്‍ ആവശ്യപ്പെട്ടാല്‍ കമ്പനികള്‍ക്ക് പാസ്പോര്‍ട്ട് സൂക്ഷിച്ചുെവക്കാമെന്ന് എംബസി അധികൃതര്‍ പറഞ്ഞു. തൊഴിലാളികളുടെ പാസ്പോര്ട്ടുകള് പിടിച്ചുെവക്കുന്ന പരാതികള്‍ ഉയര്‍ന്നതിനെ തുടര്‍ന്നാണ് പുതിയ നിർദേശമെന്ന് സൂചന. നിലവിലെ നിയമമനുസരിച്ച് അനധികൃതമായി കമ്പനിയോ തൊഴിലുടമയോ ജീവനക്കാരുടെ പാസ്പോര്‍ട്ട് പിടിച്ചുെവച്ചിട്ടുണ്ടെങ്കില് ജീവനക്കാര്‍ക്ക് തൊഴില്‍ മന്ത്രാലയത്തെ സമീപിക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.