കുവൈത്ത് സിറ്റി: അലക്ഷ്യമായി മാലിന്യം വലിച്ചെറിഞ്ഞ് തീരം വൃത്തികേടാക്കുന്നവർ പ്രിയദർശനെ കണ്ടുപഠിക്കണം. പ്രിയദർശൻ റെഡ്ഡി എന്ന ഇന്ത്യക്കാരനോട് കുവൈത്തികൾക്കിപ്പോൾ പ്രിയം ഏറെയാണ്. സമൂഹ മാധ്യമങ്ങളിലൂടെ അവർ അതു പ്രകടിപ്പിക്കുന്നു. മാലിന്യം നിറഞ്ഞ മംഗഫ് ബീച്ച് ശുചീകരിക്കാൻ മുൻകൈയെടുത്താണ് അദ്ദേഹം ശ്രദ്ധേയനായത്. 48 ആഴ്ചകള്‍ നീണ്ട പ്രയത്‌നത്തിനൊടുവിൽ മംഗഫ് ബീച്ച് ഏകദേശം ക്ലീൻ ആയി. ഒരു വർഷം മുമ്പ് കണ്ട മംഗഫ് ബീച്ച് അല്ല ഇപ്പോൾ. ഇന്‍സ്ട്രുമെേൻറഷന്‍ എൻജിനീയറായ പ്രിയദര്‍ശന്‍ മംഗഫ് കമ്യൂണിക്കേറ്റേഴ്‌സ് ടോസ്റ്റ് മാസ്‌റ്റേഴ്‌സ് ക്ലബ് അംഗമാണ്. ക്ലബ് അംഗങ്ങളും സഹായത്തിനെത്തി. എല്ലാ വെള്ളിയാഴ്ചയും രാവിലെ ഏഴു മുതല്‍ ഒമ്പതു വരെയായിരുന്നു വൃത്തിയാക്കൽ. മലയാളിയായ ഉബൈസ് ഇബ്രാഹിമാണ് ക്ലബിെൻറ ട്രഷറര്‍.
ബീച്ചുകളിൽ മാലിന്യം വലിച്ചെറിയുന്ന പ്രവണത വ്യാപകമാണ്. ഒേട്ടറെ സ്ഥലങ്ങളിൽ വിളക്കുകാലുകളും ദിശാസൂചികളും നശിപ്പിക്കപ്പെട്ടനിലയിലാണ്.
പൊതുയിടങ്ങളിലെ ശൗചാലയങ്ങൾ വൃത്തികേടാക്കുകയും ചുമരിൽ വരച്ചിടുകയും ചെയ്യുന്നുണ്ട്. ഒരു കാര്യവുമില്ലാതെ പൈപ്പുകൾ പൊട്ടിച്ചിടുകയാണ്. ഇവിടെയാണ് പ്രിയദർശനെ പോലെയുള്ള നല്ല മനുഷ്യർ വ്യത്യസ്തരാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.