ജി.സി.സി ഉച്ചകോടി: കിരീടാവകാശി പങ്കെടുക്കും

കുവൈത്ത് സിറ്റി: ജിദ്ദയിൽ നടക്കുന്ന 18ാമത് ജി.സി.സി കൺസൽട്ടേറ്റിവ് മീറ്റിങ്ങിലും ഗൾഫ്-മധ്യേഷ്യ ഉച്ചകോടിയിലും അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ പ്രതിനിധിയായി കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ് പങ്കെടുക്കും. ഇതിനായി ബുധനാഴ്ച അദ്ദേഹം സൗദിയിലേക്ക് തിരിക്കും. ഉച്ചകോടിയിൽ കുവൈത്ത് പ്രതിനിധി സംഘത്തെ കിരീടാവകാശി നയിക്കും.

മേഖലയിലും അംഗരാഷ്ട്രങ്ങൾക്കിടയിലും സഹകരണം വളർത്തുന്നതിലും ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിലും സുപ്രധാന നാഴികക്കല്ലാകും ഉച്ചകോടി.

പ്രാദേശിക സഹകരണം ശക്തിപ്പെടുത്തുന്നതിനും പൊതുവായ വളർച്ചയുടെയും സമൃദ്ധിയുടെയും വഴികൾ കണ്ടെത്തുന്നതിനുമുള്ള ആലോചനകളും ഉച്ചകോടിയിലുണ്ടാകും.

Tags:    
News Summary - GCC Summit: Crown Prince to attend

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.