കുവൈത്ത് സിറ്റി: ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെൻറിൽ കുവൈത്തിന് ആദ്യമത്സരത്തിൽ സൗ ദിക്കെതിരെ ഒന്നിനെതിരെ മൂന്നു ഗോളിെൻറ ആധികാരിക ജയം. ദോഹയിൽ നടക്കുന്ന ടൂർണമെൻ റിൽ ആക്രമിച്ചു കളിച്ച സൗദിക്കെതിരെ പഴുതടച്ച പ്രതിരോധവും കിട്ടിയ അവസരത്തിൽ പ്രത ്യാക്രമണവുമായിരുന്നു കുവൈത്തിെൻറ തന്ത്രം. ആദ്യ പകുതിക്കു തൊട്ടുമുമ്പ് രണ്ടു ഗോളുകൾ നേടി തങ്ങൾക്ക് പിഴച്ചില്ലെന്ന് കുവൈത്ത് തെളിയിച്ചു.
കുവൈത്തിെൻറ മൂന്നിൽ രണ്ട് ഗോളും കൗണ്ടർ അറ്റാക്കിലൂടെയായിരുന്നു. 43ാം മിനിറ്റിൽ അഹ്മദ് അൽ ദുഫൈരിയും ആദ്യ പകുതിയുടെ ഇൻജുറി ടൈമിൽ സാമി അൽ സനാഇയും 90ാം മിനിറ്റിൽ മുബാറക് അൽ ഫനീനിയും കുവൈത്തിനായി വല ചലിപ്പിച്ചപ്പോൾ രണ്ടാം പകുതിയുടെ ഇൻജുറി ടൈമിൽ 96ാം മിനിറ്റിൽ ഫിറാസ് അൽ ബുറൈകാെൻറ വകയായിരുന്നു സൗദിയുടെ ആശ്വാസഗോൾ. രണ്ടു ഗോളിന് അസിസ്റ്റ് ചെയ്ത ക്യാപ്റ്റൻ ബദർ അൽ മുതവ്വ മികച്ച പ്രകടനം കാഴ്ചവെച്ചു.
രണ്ടു ഗോൾ ലീഡിെൻറ ബലത്തിൽ രണ്ടാം പകുതിയിൽ കുവൈത്ത് ആക്രമണം കനപ്പിച്ചപ്പോൾ ഏതുനിമിഷവും ലീഡ് ഉയരാമെന്ന സ്ഥിതി വന്നു. ഏതാനും മികച്ച അവസരങ്ങൾ ചെറിയ വ്യത്യാസത്തിനാണ് വലക്കകത്താവാതെ പോയത്. കുവൈത്ത് പ്രതിരോധം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. അതേസമയം, സൗദിക്കും ഗോളവസരങ്ങൾ കിട്ടാതിരുന്നില്ല. മൂന്നുപോയൻറും പോയൻറ് പട്ടികയിൽ ബി ഗ്രൂപ്പിൽ ഒന്നാം സ്ഥാനവും ഇതോടെ നീലപ്പടക്ക് സ്വന്തം. ഗ്രൂപ്പിലെ ബഹ്റൈൻ -ഒമാൻ മത്സരം ഗോൾരഹിത സമനിലയിൽ കലാശിച്ചു. അതിനിടെ ഉജ്ജ്വലം വിജയം നേടിയ കുവൈത്ത് ടീമിലെ ഒാരോ കളിക്കാർക്കും കുവൈത്ത് സ്പീക്കർ മർസൂഖ് അൽ ഗാനിം 2000 ദീനാർ വീതം സമ്മാനമായി നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.