കുവൈത്ത് സിറ്റി: ലോകകപ്പ് ഫുട്ബാൾ യോഗ്യത മത്സരത്തിൽ ബി ഗ്രൂപ്പിൽ കുവൈത്ത് ചൊവ്വാഴ്ച നേപ്പാളിനെ നേരിടും. കുവൈത്തിെൻറ എവേ മത്സരത്തിന് നിശ്ചയിക്കപ്പെട്ട കാഠ്മണ്ഡുവിലെ ദശരഥ് സ്റ്റേഡിയം മത്സരത്തിന് യോഗ്യമല്ലെന്ന് ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ വ്യക്തമാക്കിയ സാഹചര്യത്തിൽ ഭൂട്ടാനിലെ തിംഫുവിലാണ് മത്സരം നടത്തുന്നത്.
നേരേത്ത ഹോംമാച്ചിൽ നേപ്പാളിനെ കുവൈത്ത് ഏഴു ഗോളിന് തോൽപിച്ചിരുന്നു. ബി ഗ്രൂപ്പിൽ കരുത്തരായ ആസ്ട്രേലിയ, ജോർഡൻ, തായ്വാൻ എന്നിവയാണ് മറ്റു ടീമുകൾ. ലോകകപ്പ് യോഗ്യതക്കൊപ്പം അടുത്ത ഏഷ്യൻ കപ്പിനായുള്ള യോഗ്യതയും ഈ മത്സരങ്ങൾ പരിഗണിച്ചാണ് കണക്കാക്കുക. നാലു കളിയിൽ 12 പോയൻറുള്ള ആസ്ട്രേലിയയാണ് ഗ്രൂപ്പിൽ മുന്നിൽ.
രണ്ടു ജയവും ഒരു സമനിലയും ഒരു തോൽവിയുമായി കുവൈത്തും ജോർഡനും ഏഴു പോയൻറ് വീതം നേടിയെങ്കിലും ഗോൾ ശരാശരിയിൽ കുവൈത്ത് പോയൻറ് പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ കളിയിൽ തായ്വാനെ ഒമ്പതു ഗോളിന് കെട്ടുകെട്ടിച്ചതാണ് കുവൈത്തിന് തുണയായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.