കുവൈത്ത് സിറ്റി: മുബാറക് അൽ കബീർ ഗവർണറേറ്റിൽ പരിശോധന ശക്തമാക്കി പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷൻ.
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ 192 സ്ഥാപനങ്ങൾ പരിശോധിച്ചു. 27 നിയമലംഘനങ്ങൾ കണ്ടെത്തി. നാല് പരാതികൾ സ്വീകരിച്ചു.
കേടായ 36,540 കിലോഗ്രാം ഭക്ഷ്യവസ്തുക്കൾ നശിപ്പിച്ചു. നിയമലംഘകർക്കെതിരെ നടപടി സ്വീകരിച്ചതായും വെള്ളിയാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പിൽ അതോറിറ്റി അറിയിച്ചു.
ഉപഭോക്തൃ ആരോഗ്യം സംരക്ഷിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ശ്രമങ്ങൾ തുടരുമെന്നും അതോറിറ്റി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.