വിമാന യാത്രക്ക് ഈ ആപ്പിൽ രജിസ്റ്റർ ചെയ്യണം

കുവൈത്ത് സിറ്റി: ആഗസ്റ്റ് ആദ്യം മുതൽ കുവൈത്ത് വിമാനത്താവളത്തിൽ കമേഴ്സ്യൽ വിമാന സർവിസ് ആരംഭിക്കാനിരിക്കെ യാത്രക്കാർക്കായി വ്യോമയാന വകുപ്പ് ആപ്ലിക്കേഷൻ പുറത്തിറക്കി. കുവൈത്തിൽനിന്ന് പുറത്തേക്കും രാജ്യത്തിനകത്തേക്കുമുള്ള വിമാനയാത്രക്ക് ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യൽ നിർബന്ധമാണ്. മൊബൈൽ ഫോണിലും കമ്പ്യൂട്ടറിലും www.kuwaitmosafer.com എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം. അറബിയിലും ഇംഗ്ലീഷിലും സേവനം ലഭ്യമാണ്. കുവൈത്തിൽനിന്ന് പോവുന്നവരും വരുന്നവരും രജിസ്റ്റർ ചെയ്യണം. നാഷനൽ ഏവിയേഷൻ സർവിസസ് വികസിപ്പിച്ച ആപ്ലിക്കേഷനിൽ വ്യോമയാന വകുപ്പ്, ജനറൽ അഡ്മിനിസ്ട്രേഷൻ, ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം എന്നിവയെ ബന്ധിപ്പിച്ചിട്ടുണ്ട്. യാത്രക്കാർക്ക് നിർദേശങ്ങൾ നൽകാനും സൗകര്യങ്ങൾ ഒരുക്കാനും ആപ്പിൽ സംവിധാനമുണ്ട്. അധികൃതരും യാത്രക്കാരും തമ്മിലുള്ള ആശയവിനിമയം സുഗമമാക്കാനും യാത്ര എളുപ്പമാക്കാനും ആപ്പ് സഹായിക്കും. 

അറ്റ് ഹോം സർവിസ്, അറ്റ് എയർപോർട്ട് സർവിസ്, ഡി.ജി.സി.എ മാർഗനിർദേശങ്ങൾ എന്നിങ്ങനെ മൂന്ന് ഭാഗങ്ങളാണുള്ളത്. അറ്റ് ഹോം സർവിസിൽ ആരോഗ്യനില രേഖപ്പെടുത്തൽ, ചെക്ഇൻ ചെയ്യാൻ എത്തുന്ന സമയം ബുക്ക് ചെയ്യൽ, ഡിജിറ്റൽ ബോർഡിങ് പാസ്, മാസ്കും കൈയുറയും ഉൾപ്പെടെ അത്യാവശ്യ സാധനങ്ങൾ വാങ്ങാനുള്ള സൗകര്യം, ലോഞ്ച് ഉൾപ്പെടെ പ്രീമിയം സർവിസുകൾ ബുക്ക് ചെയ്യൽ എന്നിവയാണുള്ളത്. വിമാനത്താവളത്തിൽ എത്തിയ ശേഷമുള്ള കാര്യങ്ങൾക്കാണ് അറ്റ് എയർപോർട്ട് സർവിസ്. ചെക്ഇൻ കൗണ്ടറിലേക്ക് കടക്കാൻ ചെക്ഇൻ റിസർവേഷൻ ക്യൂ ആർ കോഡ് കാണിക്കണം. ബോർഡിങ് നോട്ടിഫിക്കേഷൻ ആപ്പിലൂടെ ലഭിക്കും. ബാഗേജ് സ്റ്റാറ്റസ് അറിയാനും ബാഗേജ് ഡെലിവറി സേവനം ലഭ്യമാക്കാനും സൗകര്യമുണ്ട്. എന്തെങ്കിലും പ്രശ്നം നേരിട്ടാൽ ആപ് വഴി അധികൃതരെ അറിയിക്കാനും എമർജൻസി കാൾ നടത്താനും കഴിയും. 

വിമാനയാത്രക്കാർക്കുള്ള കുവൈത്ത് വ്യോമയാന മന്ത്രാലയത്തിെൻറ മാർഗനിർദേശങ്ങളാണ് മൂന്നാം ഭാഗത്തിലുള്ളത്. വിമാനത്താവളത്തിലെ കാത്തിരിപ്പ് സമയം കുറക്കാനും തിരക്ക് ഒഴിവാക്കാനും സമയക്രമീകരണം വഴി കഴിയുന്നു. ജൂലൈ 28 മുതൽ രജിസ്ട്രേഷൻ സൗകര്യം ലഭ്യമാവും. കുവൈത്തിലേക്ക് വരുന്നവർ യാത്രക്ക് മുമ്പുള്ള നാല് ദിവസത്തിനുള്ളിൽ പി.സി.ആർ പരിശോധന ഫലം ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യണം. 

Tags:    
News Summary - flight-app-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.