കെ.വി. ഷാജിക്ക് വോയ്സ് കുവൈത്ത് നൽകിയ യാത്രയയപ്പ്
കുവൈത്ത് സിറ്റി: പ്രവാസം മതിയാക്കി നാട്ടിലേക്കു പോകുന്ന വോയ്സ് കുവൈത്തിന്റെ പ്രസിഡൻറ് കെ.വി. ഷാജിക്ക് വിശ്വകർമ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജുക്കേഷൻ (വോയ്സ് കുവൈത്ത്) ജനകീയ യാത്രയയപ്പ് നൽകി. 18 വർഷത്തെ പ്രവാസത്തിനുശേഷമാണ് കെ.വി. ഷാജി നാട്ടിലേക്ക് മടങ്ങുന്നത്. അബ്ബാസിയ പോപ്പിൻസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ രാജ്യത്തെ കലാ സാംസ്കാരിക സമൂഹിക മണ്ഡലത്തിലെ പ്രമുഖർ പങ്കെടുത്തു. വോയ്സ് കുവൈത്ത് ചെയർമാൻ പി.ജി. ബിനു അധ്യക്ഷത വഹിച്ചു. വോയ്സിലെ അംഗങ്ങൾക്ക് ഏതു സമയത്തും സമീപിക്കാവുന്ന വ്യക്തിയായിരുന്നു കെ.വി. ഷാജിയെന്ന് പി.ജി. ബിനു പറഞ്ഞു.
സാമൂഹിക പ്രവർത്തകൻ മനോജ് മാവേലിക്കര, അൽ യമാമ ടെക്നിക്കൽ ജനറൽ ട്രേഡിങ് ആൻഡ് കോൺട്രാക്ടിങ് കമ്പനി പ്രോജക്ട് മാനേജർ പി.എം. നായർ, കൊല്ലം ജില്ല പ്രവാസി സമാജം പ്രസിഡൻറ് സലീം രാജ്, കേരള പ്രവാസി അസോസിയേഷൻ പ്രസിഡൻറ് സക്കീർ പുത്തൻപാലത്ത്, വെൽഫെയർ കേരള വൈസ് പ്രസിഡൻറ് അനിയൻ കുഞ്ഞ് പാപ്പച്ചൻ, തിരുവനന്തപുരം നോൺ റെസിഡൻറ്സ് അസോസിയേഷൻ ഓഫ് കുവൈറ്റ് ജനറൽ സെക്രട്ടറി കെ.ആർ. ബൈജു, നമോ ഹെൽപ് ലൈൻ കുവൈത്ത് കോഓഡിനേറ്റർ ജിനേഷ് ജീവലൻ, വിസ്മയ ഇന്റർനാഷനൽ ആർട്സ് ആൻഡ് സോഷ്യൽ സർവിസ് പ്രസിഡൻറ് കെ.എസ്. അജിത്ത് കുമാർ, വോയ്സ് രക്ഷാധികാരി ഷനിൽ വെങ്ങളത്ത്, വൈസ് പ്രസിഡൻറ് പ്രമോദ് കക്കോത്ത്, ഉപദേശക സമിതി അംഗം ജോയ് നന്ദനം, സെക്രട്ടറി സുജീഷ് പി. ചന്ദ്രൻ, ഓർഗനൈസിങ് സെക്രട്ടറി കെ.വി. രാധാകൃഷ്ണൻ, ഫഹാഹീൽ ഏരിയ കൺവീനർ ദിലീപ് തുളസി, ഫിൻതാസ് ഏരിയ കൺവീനർ കെ.എ. ജിനേഷ്, അബ്ബാസിയ ഏരിയ കൺവീനർ ടി.കെ. റെജി, സിറ്റി ഏരിയ ട്രഷറർ കെ.പി. സുജിത്ത്, കേന്ദ്ര ആർട്സ് സെക്രട്ടറി വി.കെ. സജീവ്, വനിതവേദി ജനറൽ സെക്രട്ടറി മിനികൃഷ്ണ, വനിതവേദി സെക്രട്ടറി ലത സത്യൻ, ഫഹാഹീൽ ഏരിയ ട്രഷറർ രാജേഷ് കുമാർ കുഞ്ഞിപറമ്പത്ത്, ട്രാക് ട്രഷറർ മോഹന കുമാർ എന്നിവർ സംസാരിച്ചു.
രക്ഷാധികാരി ഷനിൽ വെങ്ങളത്ത് കെ.വി. ഷാജിയെ പൊന്നാട അണിയിച്ചു. ചെയർമാൻ പി.ജി. ബിനു സ്നേഹോപഹാരം നൽകി. കെ.വി. ഷാജി മറുപടി പ്രസംഗം നടത്തി. കേന്ദ്ര കമ്മിറ്റിയുടെ നിലവിലെ വൈസ് പ്രസിഡൻറ് പ്രമോദ് കക്കോത്തിനെ ആക്ടിങ് പ്രസിഡന്റായി നിയോഗിച്ചു. കേന്ദ്ര ആർട്സ് സെക്രട്ടറി വി.കെ. സജീവിന്റെ നേതൃത്വത്തിൽ ഗാനമേള നടന്നു. വോയ്സ് കേന്ദ്ര കമ്മിറ്റി ജനറൽ സെക്രട്ടറി കെ. ബിബിൻ ദാസ് സ്വാഗതവും കേന്ദ്ര കമ്മിറ്റി ട്രഷറർ കെ. ഗോപിനാഥൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.