മാലിന്യക്കൂമ്പാരത്തിൽ ഉപേക്ഷിച്ച ഫർണിച്ചർ 

കുടുംബങ്ങൾ കൂടുവിടുന്നു: ഫർണിച്ചർ മാലിന്യക്കൂമ്പാരത്തിൽ

കുവൈത്ത് സിറ്റി: വിദേശ തൊഴിലാളികൾ കുടുംബത്തെ നാട്ടിലയച്ച് ബാച്ച്ലർ മുറികളിൽ താമസിക്കുന്നത് വ്യാപകമായതോടെ അത്ര പഴക്കമില്ലാത്ത ഫർണിച്ചർ എടുക്കാനാളില്ലാതെ മാലിന്യക്കൂമ്പാരങ്ങളിൽ. കോവിഡ് പ്രതിസന്ധിയാണ് ഇൗ പ്രവണതക്ക് ആക്കം കൂട്ടിയത്. മാസങ്ങളായി നാട്ടിൽ കുടുങ്ങിയ പലരും വാടക കൊടുക്കാൻ കഴിയാതെ കുവൈത്തിലെ ഫ്ലാറ്റുകൾ ഉപേക്ഷിച്ചു.

ഫർണിച്ചറിന്‍റെ മൂല്യത്തേക്കാൾ അധികം വാടക കൊടുക്കേണ്ടിവന്ന സാഹചര്യത്തിൽ പലരും കേടുപാടില്ലാത്തവയടക്കം ഉപേക്ഷിക്കാൻ നിർബന്ധിതരാകുകയായിരുന്നു. വരുമാനം കുറയുന്നതിനൊപ്പം ജീവിതച്ചെലവ് വൻതോതിൽ കൂടിയ പശ്ചാത്തലത്തിൽ കുടുംബമൊന്നിച്ച് താമസിക്കുന്ന പലരും മാറിച്ചിന്തിക്കുന്ന പ്രവണത കാണുന്നു.

കോവിഡ് സൃഷ്ടിച്ച അനിശ്ചിതാവസ്ഥ ജനങ്ങളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ജോലി സംബന്ധിച്ച അനിശ്ചിതത്വം മൂലം അടുത്ത അധ്യയന വർഷത്തിൽ കുട്ടികളെ കുവൈത്തിലെ സ്കൂളുകളിൽ ചേർക്കാൻ ആളുകൾ ഭയക്കുന്നുണ്ട്.ഇടക്കാലത്ത് വെച്ച് മാറ്റിച്ചേർക്കൽ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ അടുത്ത അധ്യയന വർഷത്തിൽ നിരവധി പേർ കുട്ടികളെ കുവൈത്തിലെ സ്കൂളുകളിൽനിന്ന് മാറ്റും. വാടകക്ക് ആളെ തേടിയുള്ള ബോർഡുകൾ കൂടിവരുകയാണ്.

രാജ്യത്ത് വ്യാപകമായി അപാർട്ട്മെൻറുകൾ ഒഴിഞ്ഞുകിടക്കുന്നു. ജീവിത െചലവുകൾ വർധിച്ചതിനാൽ വിദേശികൾ കുടുംബങ്ങളെ നാട്ടിലേക്ക് പറഞ്ഞുവിട്ടതാണ് റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രതിസന്ധി രൂക്ഷമാക്കിയത്.

ഫഹാഹീൽ, ജലീബ് അൽ ശുയൂഖ്, മംഗഫ്, അബൂഹലീഫ, സാൽമിയ, ഖൈത്താൻ എന്നിവിടങ്ങളിൽ ഒഴിഞ്ഞുകിടക്കുന്ന ഫ്ലാറ്റുകൾ നിരവധിയാണ്. താമസക്കാരെ കിട്ടാത്തതിനാൽ സാൽമിയ, ഹവല്ലി പോലുള്ള സ്ഥലങ്ങളിൽ അധികൃതർ ഫ്ലാറ്റ്വാടക കുറച്ചിട്ടുണ്ട്. വാടകക്ക് ആളെ ആവശ്യമുണ്ടെന്ന ബോർഡുകൾ മിക്ക കെട്ടിടങ്ങളുടെയും മുന്നിലുണ്ട്.

Tags:    
News Summary - Families nest: Furniture in the garbage dump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.