കുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ തിങ്കളാഴ്ച ദോഹയിൽ നടക്കുന്ന അടിയന്തര അറബ്-ഇസ്ലാമിക് ഉച്ചകോടിയിൽ കുവൈത്ത് കിരീടാവകാശി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ മുബാറക് അസ്സബാഹ് പങ്കെടുക്കും.അറബ്-ഇസ്ലാമിക് രാജ്യങ്ങളിലെ ഉന്നത നേതൃത്വം ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. ഉച്ചകോടിയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തെക്കുറിച്ചുള്ള പ്രസ്താവനയുടെ കരട് രൂപം ചർച്ച ചെയ്യും. ഉച്ചകോടിക്ക് മുന്നോടിയായി വിദേശകാര്യ മന്ത്രിമാരുടെ തയാറെടുപ്പ് യോഗം ഞായറാഴ്ച നടന്നു.
ഹമാസ് നേതാക്കളുടെ റെസിഡൻഷ്യൽ ആസ്ഥാനങ്ങളെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണത്തിനെതിരെ ഖത്തറിനുള്ള വിശാലമായ ഐക്യദാർഢ്യമായിരിക്കും അറബ്-ഇസ്ലാമിക് ഉച്ചകോടിയെന്ന് വിലയിരുത്തപ്പെടുന്നു.ഇസ്രായേലിന്റെ ആക്രമണത്തിന് ശേഷം ഇത് രണ്ടാം തവണയാണ് കുവൈത്ത് കിരീടാവകാശി ഖത്തറിലെത്തുന്നത്. ആക്രമണം നടന്നതിന് പിറ്റേ ദിവസം കിരീടാവകാശി ഖത്തറിലെത്തി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിക്ക് നേരിട്ട് പിന്തുണ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.