കുവൈത്ത് സിറ്റി: തടവുകാരുടെ കാലിൽ ഇലക്ട്രോണിക് ബാൻഡ് അണിയിച്ച് അവരെ നിരീക്ഷ ിക്കാൻ കുവൈത്ത് ആഭ്യന്തര മന്ത്രാലയം ആലോചിക്കുന്നതായി റിപ്പോർട്ട്. സ്വന്തംനിലക് ക് നീക്കംചെയ്യാൻ കഴിയാത്ത ആംഗിൾ ബ്രേസ്ലെറ്റ് കാലിൽ അണിയിക്കുന്നതോടെ ഒാരോ തടവു കാരനും അധികൃതരുടെ സൂക്ഷ്മനിരീക്ഷണത്തിന് കീഴിലാവും. രക്ഷപ്പെടാൻ ശ്രമിച്ചാൽ ജനറൽ ഡയറക്ടറേറ്റ് ഒാഫ് സെക്യൂരിറ്റി സിസ്റ്റത്തിന് ഉടൻ വിവരം ലഭിക്കും.
നിലവിൽ വിവിധ രാജ്യങ്ങളിൽ ഇത്തരം സംവിധാനങ്ങളുണ്ട്. ജി.പി.എസ് സാേങ്കതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ട്രാക്കിങ് ഉപകരണം വാങ്ങാൻ പണം അനുവദിക്കാമെന്ന് ധനമന്ത്രാലയം സമ്മതിച്ചു.
2019/2020 ബജറ്റിൽ ഇതിനായി നാലുലക്ഷം ദീനാർ വകയിരുത്തും. 2020/2021 വർഷത്തോടെ പദ്ധതി നടപ്പാക്കാനാണ് നീക്കമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട്ചെയ്തു. ബ്രേസ്ലെറ്റിൽ ഘടിപ്പിച്ച മൈക്രോഫോൺ വഴി സമീപസ്ഥലത്തെ ശബ്ദങ്ങൾ അധികൃതർക്ക് കേൾക്കാൻ കഴിയും. ജയിലിനകത്തും തടവുകാരുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ അധികൃതർക്ക് എളുപ്പം നൽകുന്നതാണ് പുതിയ സംവിധാനം. ജയിൽപുള്ളികൾ മൊബൈൽ ഫോൺ രഹസ്യമായി ഉപയോഗിക്കുന്നതുൾപ്പെടെ നിയമലംഘനങ്ങൾ നടക്കുന്നതായി അധികൃതർക്ക് സൂചന ലഭിച്ചിട്ടുണ്ട്. ഇതിെൻറയെല്ലാം അടിസ്ഥാനത്തിലാണ് നാലുലക്ഷം ദീനാർ മുടക്കി ആധുനിക നിരീക്ഷണ സംവിധാനം നടപ്പാക്കാൻ അധികൃതർ തീരുമാനിച്ചത്. നിലവിൽ സ്വദേശികളും വിദേശികളുമുൾപ്പെടെ 6000ത്തോളം തടവുകാരാണ് കുവൈത്ത് ജയിലിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.