കുവൈത്ത് സിറ്റി: അമേരിക്കൻ പ്രസിഡൻറ് േഡാണൾഡ് ട്രംപ് മുന്നോട്ടുവെച്ച ‘പശ്ചിമേഷ്യൻ സമാധാനപദ്ധതി’ക്കെതിരെ പ്രമേയം പാസാക്കി കുവൈത്ത് പാർലമെൻറ്. ബുധനാഴ്ചത്തെ പാർലമെൻറ് സെഷനിൽ സ്പീക്കർ മർസൂഖ് അൽഗാനിം ആണ് പ്രമേയം അ വതരിപ്പിച്ചത്. യു.എസ് പദ്ധതി തികഞ്ഞ പരാജയമാണെന്നുപറഞ്ഞ സ്പീക്കർ പദ്ധതി നിരാകരിക്കാൻ അറബ്, ഇസ്‌ലാമികലോകവും അന്താരാഷ്ട്ര സമൂഹവും മുന്നോട്ടുവരണമെന്നും ഫലസ്തീൻ ജനതയുടെ നിശ്ചയ ദാർഢ്യത്തിന് പൂർണ പിന്തുണ നൽകണമെന്നും ആഹ്വാനം ചെയ്തു. അധിനിവേശ ശക്തികൾ ഫലസ്തീൻ ജനതക്കെതിരെ നടത്തിവരുന്ന ക്രൂരതകൾ തുറന്നുകാട്ടാൻ അറബ്, മുസ്ലിം ലോകത്തിെൻറ ഇടപെടൽ ഉണ്ടാകണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
ഫലസ്തീൻ പ്രശ്‍നത്തിൽ അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അസ്സബാഹും സർക്കാറും പാർലമെൻറംഗങ്ങളും നൽകുന്ന പിന്തുണയെ അഭിനന്ദിക്കുന്നതായും സ്പീക്കർ കൂട്ടിച്ചേർത്തു. പശ്ചിമേഷ്യൻ സമാധാന പദ്ധതി ചർച്ചചെയ്യാൻ ചേർന്ന പ്രത്യേക സെഷനിലാണ് സ്പീക്കർ പ്രമേയം അവതരിപ്പിച്ചത്. എം.പിമാർ െഎകകണ്ഠ്യേന പ്രമേയത്തെ പിന്തുണച്ചു. അതിനിടെ കുവൈത്ത് ഫലസ്തീനിെൻറ ന്യായമായ അവകാശങ്ങൾക്കൊപ്പമാണെന്ന് വിദേശകാര്യ മന്ത്രി ശൈഖ് ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹും പാർലമെൻറിൽ വ്യക്തമാക്കി. ഫലസ്തീനികൾക്ക് സ്വയം നിർണയാവകാശമുള്ളതും കിഴക്കൻ ജറുസലേം തലസ്ഥാനവുമായുള്ള സ്വതന്ത്ര ഫലസ്തീൻ രാജ്യം വീണ്ടെടുക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണം. ഫലസ്തീൻ വിഷയത്തിൽ അമീറിെൻറ നിർദേശാനുസരണമുള്ള പ്രഖ്യാപിത നിലപാടിൽ കുവൈത്ത് മാറ്റം വരുത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.