കുവൈത്ത്: 124 ടൺ കടൽ അവശിഷ്ടങ്ങൾ നീക്കി

കുവൈത്ത്സിറ്റി: സമുദ്ര പരിസ്ഥിതി സംരക്ഷിക്കുന്നത് സംബന്ധിച്ച് നിരവധി പദ്ധതികൾ നടപ്പാക്കിയതായി കുവൈത്ത് ഡൈവിങ് ടീം തലവൻ വാലിദ് അൽ ഫാദിൽ അറിയിച്ചു. മത്സ്യബന്ധന വലകൾ, അപകടകരമായ മാലിന്യങ്ങൾ തുടങ്ങിയ 124 ടൺ കടൽ അവശിഷ്ടങ്ങൾ നീക്കി.

35 വർഷം മുമ്പ് സ്ഥാപിതമായ സംഘം കഴിഞ്ഞ വർഷം 125 പരിസ്ഥിതി പ്രവർത്തനങ്ങൾ നടത്തിയതായി അൽ ഫാദിൽ പറഞ്ഞു. സമുദ്ര നാവിഗേഷൻ സുരക്ഷക്കായി കുവൈത്ത് കടലിലെ വിവിധ സ്ഥലങ്ങൾ സംഘം നിരീക്ഷിച്ചു. കൂട്ടിയിടി തടയാൻ ബോട്ട് മുങ്ങിയ സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു. ജാബിർ പാലത്തിന് സമീപമുള്ള കോൺക്രീറ്റ്, അഷെരിജ് തീരത്തെ കടൽ നങ്കൂരങ്ങൾ, ഫിൻറാസ് തീരത്തെ ഇരുമ്പുതൂണുകൾ തുടങ്ങിയ അപകടകരമായ സ്ഥലങ്ങൾ വൃത്തിയാക്കി. കപ്പൽപാതകളിൽ അപകടമുണ്ടാക്കുന്ന മരവും പ്ലാസ്റ്റിക്കും പൊങ്ങിക്കിടക്കുന്ന വസ്തുക്കളും നീക്കം ചെയ്തു.

Tags:    
News Summary - Diving Team Removes 124 Tons of Marine Debris, Cleans Sea Bed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.