കുവൈത്തിൽ റൗണ്ട് എബൗട്ടിൽ നട്ടുവളർത്തിയ ചെടികൾ

പൂക്കളും പച്ചപ്പും നിലനിർത്താൻ ചെലവഴിക്കുന്നത് കോടികൾ

കുവൈത്ത് സിറ്റി: പുല്ലുമുളക്കാത്ത മരുഭൂമിയിൽ പച്ചപ്പും വർണപ്പൊലിമയും നിലനിർത്താൻ ചെലവഴിക്കുന്നത് കോടികൾ.കൃത്യമായി നനച്ചും നല്ല പരിചരണം നൽകിയുമാണ് രാജ്യത്തെ പാർക്കുകളിലും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെ അങ്കണങ്ങളിലും ചെടികൾ നിലനിർത്തുന്നത്. നൂറുകണക്കിന് പേരുടെ ഉപജീവനം കൂടിയാണിത്. മാളുകളിലും റിസോർട്ടുകളിലും മറ്റും ചെടികളും മരങ്ങളും പരിചരിക്കാൻ കരാർ നൽകുന്നത് വലിയ തുകക്കാണ്. ദീവാനിയകളിലും സ്വകാര്യ ഭവനങ്ങളിലും ചെടികൾ നട്ടുവളർത്തുന്നുണ്ട്. ഇൗയിനത്തിൽ രാജ്യത്ത് മൊത്തം ചെലവഴിക്കുന്ന തുകയുടെ കണക്കുകൾ ലഭ്യമല്ല.

പരിപാലന ചെലവ് പരിഗണിക്കുേമ്പാൾ കോടികൾ വരുമെന്ന് ഉറപ്പാണ്. കുവൈത്തിൽ ഏറ്റവും വിസ്തൃതിയിൽ ഇത്തരത്തിൽ പൂന്തോട്ടം കാണാനാവുക ബയാൻ പാലസിലാണ്. ഭരണസിരാ കേന്ദ്രമായ ബയാൻ പാലസിൽ അതിഥികളെ സ്വാഗതം ചെയ്യുന്നത് രണ്ടുവശത്തും പൂത്തുനിൽക്കുന്ന തോട്ടങ്ങളാണ്. കുവൈത്തിലെ കടുത്ത ചൂടുകാലാവസ്ഥയിൽ ചെടികൾക്കും മരങ്ങൾക്കും സൂക്ഷ്മ പരിചരണം ആവശ്യമാണ്. റോഡരിൽ നട്ടുവർത്തിയിരിക്കുന്ന ചെടികൾ കുവൈത്തിലെ കാലാവസ്ഥക്ക് അനുയോജ്യമായതും കുറഞ്ഞ ജലസേചനവും പരിചരണവും മാത്രം ആവശ്യമുള്ളതുമാണ്. എന്നാലും അധികൃതർ ഇവ പരിപാലിക്കുന്നുണ്ട്.പരിസ്ഥിതി സംരക്ഷണത്തിന് വലിയ പ്രാധാന്യമാണ് കുവൈത്ത് സർക്കാർ നൽകുന്നത്. നാച്ചുറൽ റിസർവുകൾ ഇതിൽ പ്രധാനപ്പെട്ടതാണ്.

ജഹ്റ നാച്ചുറൽ റിസർവിൽ രണ്ടാംഘട്ട വികസന ഭാഗമായി 3000 സിദ്ർ മരങ്ങൾ നടുമെന്ന് പരിസ്ഥിതി പബ്ലിക് അതോറിറ്റി അറിയിച്ചിട്ടുണ്ട്. ഒന്നാംഘട്ടത്തിൽ കഴിഞ്ഞ വർഷം ഒക്ടോബർ 3000 സിദ്ർ മരം നട്ടിരുന്നു. പരിസ്ഥിതി അതോറിറ്റിയുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. കുവൈത്തിെൻറ കാലാവസ്ഥക്കും മണ്ണിനും അനുയോജ്യമായ മറ്റു മരങ്ങളും നട്ടുവളർത്താൻ പ്രത്യേക പദ്ധതികൾ ആവിഷ്കരിക്കും.വേനലിൽ കനത്ത ചൂട് അനുഭവപ്പെടുന്ന കുവൈത്തിെൻറ കാലാവസ്ഥക്ക് അനുയോജ്യമാണ് സിദ്ർ മരം. കുറഞ്ഞ ജലസേചനം കൊണ്ട് പച്ചപ്പ് നിലനിർത്താൻ ഇവക്ക് കഴിയും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.