കുവൈത്ത് സിറ്റി: റമദാന് മാസത്തിലെ തിരക്ക് പരിഹരിക്കുന്നതിനായി സ്കൂളുകളിലും കോളജുകളിലും ക്ലാസുകൾ ഓണ്‍ലൈന്‍ ആക്കണമെന്ന് പാര്‍ലമെന്റ് അംഗം ഹംദാൻ അൽ അസ്മി. വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളും ഒരേ സമയം കഴിയുന്നതിനാല്‍ റോഡുകളില്‍ കടുത്ത ഗതാഗതക്കുരുക്കാണ്. നോമ്പെടുത്ത വിദ്യാര്‍ഥികള്‍ മണിക്കൂറുകള്‍ തിരക്കില്‍പ്പെട്ട് റോഡുകളില്‍ ചെലവഴിക്കുന്നത് ശാരീരിക-മാനസിക സംഘര്‍ഷത്തിന് ഇടയാക്കും. കോവിഡ് സമയത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ വിജയകരമായി നടത്തിയതുപോലെ റമദാൻ മാസവും പഠനം ഓണ്‍ലൈന്‍ ആക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ഹംദാൻ അൽ അസ്മി വിദ്യാഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.