കുവൈത്ത് സിറ്റി: രാജ്യത്ത് സിവിൽ ഐ.ഡി കാർഡ് ലഭിക്കാന്‍ വൈകുന്നത് പ്രവാസികള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നു. റസിഡൻസ് പൂര്‍ത്തിയാക്കി മാസങ്ങള്‍ കഴിഞ്ഞിട്ടും സിവിൽ ഐ.ഡി കിട്ടാത്തവരുണ്ട്. ഇതുകാരണം പ്രവാസികള്‍ നിരവധി പ്രയാസങ്ങൾ അനുഭവിക്കുന്നതായി പ്രാദേശിക മാധ്യമമായ അല്‍ റായ് റിപ്പോര്‍ട്ട് ചെയ്തു. നേരത്തേ ഇഖാമ പുതുക്കി പണമടച്ചു കഴിഞ്ഞാൽ 48 മണിക്കൂറിനുള്ളിൽ സിവിൽ ഐ.ഡി ലഭ്യമായിരുന്നു. എന്നാൽ ഇപ്പോൾ മാസങ്ങൾ നീളുകയാണ്.
അതേസമയം, സിവിൽ ഐ.ഡി കാർഡിന് പകരം കുവൈത്ത് മൊബൈല്‍ ഐ.ഡിയിലെ ഡിജിറ്റല്‍ പകര്‍പ്പ് ഉപയോഗിക്കാം. എന്നാൽ ചിലയിടങ്ങളില്‍ ഔദ്യോഗിക ഇടപാടുകൾ പൂർത്തിയാക്കുന്നതിനായി ഒറിജിനൽ സിവിൽ ഐ.ഡി ചോദിക്കുന്നത് പ്രയാസം സൃഷ്ടിക്കുന്നു. ചില രാജ്യങ്ങളിലെ എംബസിയില്‍ വിസ അപേക്ഷ നല്കുമ്പോഴും സ്വകാര്യ വിദ്യാലയങ്ങളിലെ പ്രവേശനത്തിനും ഒറിജിനൽ സിവിൽ ഐ.ഡി ആവശ്യമാണ്. അതിനിടെ, സിവിൽ ഐ.ഡി ഹോം ഡെലിവറി സേവനം താല്‍ക്കാലികമായി നിർത്തിയതും പ്രതിസന്ധിക്ക് ആക്കം കൂട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.