പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹിന്റെ നേതൃത്വത്തിൽ ചേർന്ന

മന്ത്രിതല സമിതി യോഗം

മന്ത്രിതല സമിതി യോഗം ചേർന്നു; വികസന പദ്ധതികൾ വിലയിരുത്തി പ്രധാനമന്ത്രി

കുവൈത്ത് സിറ്റി: രാജ്യത്തെ പ്രധാന വികസന പദ്ധതികളുടെ നടത്തിപ്പിനെക്കുറിച്ചുള്ള തുടർനടപടികൾ വിലയിരുത്തി മന്ത്രിതല സമിതി യോഗം.ബയാൻ പാലസിൽ ചേർന്ന യോഗത്തിൽ പ്രധാനമന്ത്രി ശൈഖ് അഹ്മദ് അബ്ദുല്ല അൽ അഹമ്മദ് അസ്സബാഹ് അധ്യക്ഷത വഹിച്ചു.

മുബാറക് അൽ കബീർ തുറമുഖം, വൈദ്യുതി മേഖല, പുനരുപയോഗ ഊർജ വികസനം, കുറഞ്ഞ കാർബൺ ഹരിത മാലിന്യ പുനരുപയോഗ സംവിധാനങ്ങൾ, ഭവന വികസനം, മലിനജല സംസ്കരണ പ്ലാന്റുകൾക്കുള്ള പാരിസ്ഥിതിക അടിസ്ഥാന സൗകര്യങ്ങൾ, സ്വതന്ത്ര മേഖലകൾ, സാമ്പത്തിക മേഖലകൾ, മരുഭൂമീകരണത്തെ ചെറുക്കാനുള്ള ശ്രമങ്ങൾ എന്നിവയുൾപ്പെടെയുള്ള പ്രധാന വികസന പദ്ധതികളുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ യോഗം അവലോകനം ചെയ്തു.

സമഗ്രവും സുസ്ഥിരവുമായ വികസനത്തിന് തുടർച്ചയായ മാർഗനിർദേശം നൽകുന്നതിലും എല്ലാ പദ്ധതികളും വേഗത്തിലാക്കുന്നതിലും കുവൈത്ത് നേതൃത്വത്തിന്റെ താൽപ്പര്യം പ്രധാനമന്ത്രി സൂചിപ്പിച്ചു.

സാമ്പത്തിക, വ്യാപാര, നിക്ഷേപ ബന്ധങ്ങൾ കൂടുതൽ ആഴത്തിലാക്കുന്നതിന് വിവിധ രാജ്യങ്ങളുമായുള്ള തന്ത്രപരമായ സഹകരണത്തിനുള്ള വഴികൾ തുറക്കുന്നതും പുതിയ പ്രധാന വികസന പദ്ധതികൾ നിർദേശിക്കുന്നതും യോഗം അവലോകനം ചെയ്തതായി ഏഷ്യൻ കാര്യങ്ങളുടെ അസിസ്റ്റന്റ് വിദേശകാര്യ മന്ത്രിയും കമ്മിറ്റി റിപ്പോർട്ടറുമായ അംബാസഡർ സമീഹ് ഹയാത്ത് പറഞ്ഞു.

Tags:    
News Summary - cabinet Committee of Ministers met; the Prime Minister reviewed the development projects

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.