കുവൈത്ത് സിറ്റി: കുവൈത്ത് വ്യോമസേനക്കായി അമേരിക്കയിൽനിന്ന് 2,622 ബോംബ് വാങ്ങുന്നു. 40.4 ദശലക്ഷം ഡോളറിേൻറതാണ് കരാർ. എഫ്.എ 18 യുദ്ധവിമാനങ്ങൾക്കുവേണ്ടിയാണ് ബോംബുകൾ വാങ്ങുന്നത്. യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് ഇടപാടിന് അംഗീകരം നൽകിക്കഴിഞ്ഞു. 1020 എം.കെ 82 ഇനത്തിൽപെട്ട ബോംബുകളും 1002 എം.കെ 83 ബോംബുകളും 600 എം.കെ 84 ബോംബുകളുമാണ് കുവൈത്ത് സ്വന്തമാക്കുന്നത്. പൊതുവായ സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായാണ് ആയുധം വാങ്ങുന്നത്.
പരിശോധനാ ഉപകരണങ്ങളും പരിശീലനവും മറ്റു സേവനങ്ങളും ഉൾപ്പെടെയാണ് കരാർ. വിമാനത്തിൽനിന്ന് തൊടുക്കാവുന്ന 300 എ.ജി.എം 114 ഹെൽഫയർ മിസൈൽ കുവൈത്തിന് വിൽക്കാൻ ആയുധക്കമ്പനിയായ ലൊകീദ് മാർട്ടിന് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് കഴിഞ്ഞ ദിവസമാണ് അനുമതി നൽകിയത്. 30.4 ദശലക്ഷം ഡോളറിേൻറതായിരുന്നു ഇൗ കരാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.