കുവൈത്ത് സിറ്റി: കസാഖ്സ്താൻ, ഇറ്റലി, ക്രൊയേഷ്യ, ഫിലിപ്പീൻസ്, ഫിൻലൻഡ് എന്നീ രാജ്യങ്ങളിൽനിന്ന് പക്ഷി ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് നീക്കി.

പക്ഷിപ്പനിയില്‍നിന്ന് ഇൗ രാജ്യങ്ങൾ മുക്തി നേടി എന്ന് കണ്ടതിനെ തുടര്‍ന്നാണ് നിരോധനം നീക്കിയത്. മുട്ട, ഫ്രഷ്, ചിൽഡ്, ഫ്രോസന്‍ തുടങ്ങിയ എല്ലാവിധ ഇനങ്ങളിലും ഏര്‍പ്പെടുത്തിയ വിലക്കാണ് കാർഷിക, മത്സ്യവിഭവ അതോറിറ്റി നീക്കംചെയ്തത്.

അതിനിടെ ലിേത്വനിയ, എസ്തോണിയ, ലെസോതോ എന്നീ രാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയതായി അതോറിറ്റി വക്താവ് തലാൽ അൽ ദൈഹാനി പറഞ്ഞു. ഇൗ രാജ്യങ്ങളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതിെൻറ അടിസ്ഥാനത്തിലാണ് ലോകാരോഗ്യ സംഘടനയുടെ നിർദേശപ്രകാരം വിലക്ക് ഏർപ്പെടുത്തിയത്.

അതേസമയം, 70 ഡിഗ്രി സെൽഷ്യസിനു മുകളിൽ ഉൗഷ്മാവിൽ വേവിച്ച ഉൽപന്നങ്ങൾക്ക് ഇളവുണ്ട്. ഇറക്കുമതി ചെയ്യുന്ന പക്ഷി ഉൽപന്നങ്ങളിൽ രോഗാണുബാധ കണ്ടെത്തിയാൽ തിരിച്ചയക്കുന്നതിനുള്ള ചെലവ് ഇറക്കുമതി ചെയ്യുന്നയാൾ വഹിക്കേണ്ടിവരുമെന്ന് അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Bird imports have been lifted in various countries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.