കുവൈത്ത് സിറ്റി: മഹബൂലയിൽ ബാച്ചിലർ മുറികൾ കേന്ദ്രീകരിച്ച് മോഷണം പതിവാകുന്നതായി പരാതി. ഒരുമാസത്തിനിടെ മഹബൂല ബ്ലോക്ക് ഒന്നിലെ സ്ട്രീറ്റ് 145ൽ മാത്രമായി ഇത്തരത്തിലുള ്ള ഇരുപതോളം സംഭവങ്ങളാണുണ്ടായത്. സാമൂഹികപ്രവർത്തകൻ നസീർ പാലക്കാട് താമസിക്ക ുന്ന ബാച്ചിലർ മുറിയിലും മോഷണം നടന്നിരുന്നു. തെൻറ വിലപിടിപ്പുള്ള മൊബൈൽ ഫോണും 50 ദീനാറും നഷ്ടപ്പെട്ടതായി നസീർ ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു.
പകൽസമയങ്ങളിൽ സി.സി.ടി.വിയും സെക്യൂരിറ്റി ജീവനക്കാരും ഇല്ലാത്ത ഫ്ലാറ്റുകൾ മോഷ്ടാക്കൾ കണ്ടുവെക്കും. തുടർന്ന് രാത്രി സമയങ്ങളിൽ മുറികളിൽ കയറി മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള സാധനങ്ങൾ മോഷ്ടിക്കുന്നതാണ് രീതി. ബാച്ചിലർ മുറികളിൽ താമസിക്കുന്നവർക്ക് പല സമയങ്ങളിലായിരിക്കും ജോലി. ഇക്കാരണത്താൽ പ്രധാന വാതിൽ പലപ്പോഴും അടക്കാറില്ല. അകത്തുള്ളവർ ജോലി കഴിഞ്ഞെത്തിയാൽ ഉറക്കത്തിലാവാനും സാധ്യതയുണ്ട്. ഈ അവസരമാണ് മോഷ്ടാക്കൾ ഉപയോഗപ്പെടുത്തുന്നത്.
കൂടുതൽ ആളുകൾ താമസിക്കുന്ന വലിയ ബാച്ചിലർ ഫ്ലാറ്റുകളിൽ ഇടക്കിടക്ക് താമസക്കാർ മാറിവരാറുണ്ട്. ഒരേ ഫ്ലാറ്റുകളിലെയും സമീപ കെട്ടിടങ്ങളിലെയും പല മുറികളിലും മോഷണം നടന്നതിൽനിന്ന് പുറത്തുനിന്നുള്ളവരാണ് ആസൂത്രിതമായി മോഷണം നടത്തുന്നതെന്ന സൂചനയാണ് ലഭിക്കുന്നത്. മോഷണത്തിന് ഇരയാകുന്നവർ ഭൂരിഭാഗവും സാധാരണക്കാരായ തൊഴിലാളികളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.