കുവൈത്ത് ടീം പരിശീലനത്തിൽ
കുവൈത്ത് സിറ്റി: അറേബ്യൻ ഗൾഫ് കപ്പ് ഫൈനൽ ലക്ഷ്യം വെച്ച് കുവൈത്തും ബഹ്റൈനും ഒമാനും സൗദി അറേബ്യയും ഇന്ന് കളത്തിൽ. സെമി പോരാട്ടത്തിൽ ആദ്യ മത്സരത്തിൽ ഒമാൻ സൗദി അറേബ്യയെ നേരിടും.
വൈകീട്ട് 5.30ന് ജാബിർ അൽ മുബാറക് അൽ ഹമദ് സ്റ്റേഡിയത്തിലാണ് മത്സരം. രണ്ടാം മത്സരത്തിൽ കുവൈത്ത് ബഹ്റൈനെ നേരിടും. രാത്രി 8.45ന് ജാബിർ അൽ അഹമ്മദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിലാണ് മത്സരം. ഗ്രൂപ് ഘട്ടത്തിലെ മൂന്ന് കളികളിൽ രണ്ടു വിജയവും ഒരു സമനിലയുമായി തോൽവി അറിയാതെയാണ് കുവൈത്തും ഒമാനും സെമി പോരാട്ടത്തിനിറങ്ങുന്നത്. ബഹ്റൈനും സൗദിക്കും മൂന്നു കളികളിൽ ഒരു തോൽവിയും രണ്ടു വിജയവുമാണ് സമ്പാദ്യം.
സെമി ഫൈനലിൽ ബഹ്റൈനെ നേരിടാൻ ടീം തയാറെടുപ്പ് പൂർത്തിയാക്കിയതായി കുവൈത്ത് ദേശീയ ഫുട്ബാൾ ടീമിന്റെ പരിശീലകൻ ജുവാൻ പിസി വ്യക്തമാക്കി. മികച്ച പ്രകടനം പുറത്തെടുത്ത് ഫൈനലിൽ പ്രവേശിക്കാനാണ് ടീമിന്റെ ശ്രമം. മത്സരം ഇരു ടീമുകൾക്കും പ്രധാനമാണെന്നും ഫൈനൽ യോഗ്യത നേടാനുള്ള സാധ്യത തുല്യമാണെന്നും ബഹ്റൈൻ ദേശീയ ടീം കോച്ച് ഡ്രാഗൻ തലാജിക് പറഞ്ഞു. മികച്ച കളിക്കാരുള്ള കുവൈത്ത് ടീമിന്റെ സാങ്കേതിക കഴിവുകളെ മാനിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.