കുവൈത്ത് സിറ്റി: രാജ്യത്ത് ശക്തമായ സുരക്ഷ പരിശോധന. കഴിഞ്ഞ ദിവസം രാജ്യവ്യാപകമായി നടത്തിയ പരിശോധനയിൽ താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ച 258 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പിടിയിലായവരിൽ ഒളിച്ചോടിയ തൊഴിലാളികൾ, താമസാനുമതി കാലാവധി കഴിഞ്ഞവർ, വിസ കാലാവധി കഴിഞ്ഞവർ, വിവിധ കേസുകളിൽ തിരയുന്നവർ എന്നിവർ ഉണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. പൊതുയിടങ്ങൾ, വാഹനങ്ങൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെല്ലാം ഉൾപ്പെടുത്തി ശക്തമായ പരിശോധനയാണ് നടത്തിയത്.

ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സഊദ് അസ്സബാഹിന്റെ നിർദേശപ്രകാരമാണ് പരിശോധന. നാഷനാലിറ്റി ആൻഡ് റെസിഡൻസി സെക്ടർ മേധാവി ബ്രിഗേഡിയർ ജനറൽ ഫവാസ് അൽ റൂമിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ, ജനറൽ ഡിപ്പാർട്മെന്റ് ഓഫ് റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷനാണ് പരിശോധന നടത്തിയത്. നിയമലംഘകരെ കണ്ടെത്തുന്നതിനും പിടികൂടുന്നതിനുമുള്ള പരിശോധനകൾ തുടരും. നിയമലംഘകരുടെ തൊഴിൽ ഉടമകളും നടപടികൾ നേരിടേണ്ടിവരുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

Tags:    
News Summary - 258 people arrested for violating residence and labor laws

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.