കുവൈത്ത് സിറ്റി: പൊതുമാപ്പ് കാലം അവസാനിക്കാൻ ഒരുമാസത്തിൽ താഴെ മാത്രം അവശേഷിക്കെ, ആഭ്യന്തരമന്ത്രാലയം അനധികൃത താമസക്കാർക്കായി പരിശോധന സജീവമാക്കി.മൊത്തം അനധികൃത താമസക്കാരിൽ മൂന്നിൽ രണ്ടുപേരും പൊതുമാപ്പിനോട് പുറംതിരിഞ്ഞുനിൽക്കുന്ന സാഹചര്യത്തിലാണ് അധികൃതർ പരിശോധന ആരംഭിച്ചത്. കഴിഞ്ഞദിവസങ്ങളിൽ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനകളിൽ നിരവധി പേരെ പിടികൂടി. ആഭ്യന്തരമന്ത്രാലയത്തിെൻറ കണക്കനുസരിച്ച് 1,54,000 അനധികൃതർ താമസക്കാരാണ് രാജ്യത്തുള്ളത്. 50,000ത്തിൽ താഴെ മാത്രമാണ് പൊതുമാപ്പ് പ്രയോജനപ്പെടുത്തിയത്. 28,000ത്തോളം പേർ നാടുവിട്ടപ്പോൾ 20,000ത്തിന് മുകളിൽ ആളുകൾ പിഴയടച്ച് താമസം നിയമവിധേയമാക്കി.
ഏപ്രിൽ 22വരെയാണ് പൊതുമാപ്പ് കാലാവധി. ഏഴുവർഷത്തെ ഇടവേളക്കു ശേഷം ജനുവരി 29 മുതലാണ് കുവൈത്ത് താമസനിയമലംഘകർക്ക് പൊതുമാപ്പ് അനുവദിച്ചത്. അനധികൃത താമസക്കാർക്ക് പിഴയോ ശിക്ഷയോ ഇല്ലാതെ രാജ്യംവിടാനും പിഴയടച്ച് രേഖകൾ ശരിയാക്കാനും 25 ദിവസമാണ് ആദ്യം അനുവദിച്ചിരുന്നത്. വിവിധ എംബസികളുടെ അഭ്യർഥനയെ തുടർന്ന് ഇത് പിന്നീട് രണ്ടുമാസം കൂടി നീട്ടിനൽകി. ആദ്യ ദിവസങ്ങളിലെ ആവേശം പൊതുമാപ്പ് പ്രയോജനപ്പെടുത്തുന്നതിൽ ഇപ്പോൾ കാണുന്നില്ല. എംബസികളിലും താമസകാര്യ ഒാഫിസുകളിലും ഇപ്പോൾ തിരക്ക് ഇല്ല.ഇന്ത്യക്കാരായ അനധികൃത താമസക്കാരിൽ പകുതിയിലേറെ പേർ തിരിച്ചുപോവാൻ താൽപര്യം കാണിക്കുന്നില്ല.
27,000 ഇന്ത്യക്കാർ അനധികൃത താമസക്കാരായി രാജ്യത്തുകഴിയുന്നുണ്ടെന്നാണ് കണക്ക്. 2011ലാണ് രാജ്യത്ത് അവസാനമായി പൊതുമാപ്പ് പ്രഖ്യാപിച്ചത്.മൂന്നു മാസത്തേക്ക് അനുവദിച്ച അന്നത്തെ പൊതുമാപ്പിൽ അനധികൃത താമസക്കാരില്‍ 25 ശതമാനം പേർ മാത്രമാണ് ഇളവു പ്രയോജനപ്പെടുത്തിയത്. ഇത്തവണ വർധനയുണ്ടെങ്കിലും 40 ശതമാനം പോലും എത്തില്ലെന്നാണ് ഇതുവരെയുള്ള കണക്ക് അനുസരിച്ചുള്ള നിഗമനം. പൊതുമാപ്പ് കാലം കഴിഞ്ഞാൽ അനധികൃത താമസക്കാരെയും നിയമലംഘകരെയും പിടികൂടാൻ ആഭ്യന്തര മന്ത്രാലയം വ്യാപക പരിശോധന നടത്തും. റെയ്ഡിൽ പിടിക്കപ്പെട്ട് നാടുകടത്തപ്പെടുേമ്പാൾ ഒരിക്കലും തിരിച്ചുവരാൻ കഴിയാത്ത വിധം ഫിംഗർ പ്രിൻറ് എടുത്താണ് വിടുക. കുവൈത്തിലേക്ക് മാത്രമല്ല, ഒരു ജി.സി.സി രാജ്യത്തേക്കും ഇത്തരക്കാർക്ക് പിന്നീട് പ്രവേശനമുണ്ടാവില്ല.
പൊതുമാപ്പ് ഉപയോഗപ്പെടുത്തി നാട്ടിലേക്ക് പോകുന്നവരെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തില്ലെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.ഏപ്രിൽ 22 കഴിഞ്ഞാൽ രാജ്യത്തിെൻറ മുക്കുമൂലകളിൽ പഴുതടച്ചുള്ള പരിശോധനയുണ്ടാവുമെന്നും എവിടെയും ഒളിച്ചുകഴിയാൻ അനുവദിക്കില്ലെന്നും ആഭ്യന്തര മന്ത്രാലയം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഒരുകാരണവശാലും ഇനി പൊതുമാപ്പ് കാലം നീട്ടിനൽകില്ലെന്നും അധികൃതർ അസന്ദിഗ്ധമായി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.