ദുബൈ: വിവിധ ഗൾഫ് രാജ്യങ്ങളിലും ഇൗദുൽ ഫിത്വ്ർ ഞായറാഴ്ചയായിരിക്കും. ഇതോടെ കേരളത്തിലും ഗൾഫ് നാടുകളിലും ഒരേ ദിവസം തന്നെയാവും പെരുന്നാൾ. വെള്ളിയാഴ്ച വൈകീട്ട് മാസപ്പിറവി ദൃശ്യമാവാത്തതിനെ തുടർന്നാണ് റമദാൻ 30 പൂർത്തീകരിച്ച് ഞായറാഴ്ച പെരുന്നാൾ കൊണ്ടാടാൻ തീരുമാനിച്ചതെന്ന് സൗദി, ഖത്തർ, യു.എ.ഇ, ബഹ്റൈൻ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളുടെ മതകാര്യ വിഭാഗങ്ങൾ അറിയിച്ചു.
ഒമാനിലെ മാസപ്പിറവി ശനിയാഴ്ച വൈകീട്ട് മാത്രമേ അറിയൂ. മറ്റു ഗൾഫ് നാടുകളിൽനിന്ന് ഭിന്നമായി ഒരു ദിവസം ൈവകിയാണ് ഒമാനിൽ റമദാൻ ആരംഭിച്ചത്. പെരുന്നാൾ ദിവസം പള്ളികളിലോ ഇൗദ് ഗാഹുകളിലോ നമസ്കാരം ഉണ്ടാവില്ല. പള്ളികളിൽ നിന്ന് തക്ബീർ ധ്വനികൾ മുഴങ്ങും. ഇൗ പെരുന്നാളിന് വീടുകളിൽ തുടരണമെന്നാണ് വിവിധ രാഷ്ട്രനായകർ ജനങ്ങളോട് ഉണർത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.