മനാമ: ബഹ്റൈനും യു.എ.ഇയും ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കാനുള്ള കരാർ ഒപ്പുവെച്ചതിനെ അഭിനന്ദിച്ച് ലോക നേതാക്കൾ. സമാധാനവും അഭിവൃദ്ധിയും നിറഞ്ഞ ഒരു മധ്യപൂർവ ദേശത്തേക്കുള്ള ചുവടുവെപ്പാണ് ചരിത്രപരമായ കരാറിലൂടെ സാധ്യമായതെന്ന് ബ്രിട്ടീഷ് വിദേശകാര്യ മന്ത്രി ഡൊമിനിക് റാബ് പറഞ്ഞു. വാഷിങ്ടണിൽ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോക്കൊപ്പം നടത്തിയ വാർത്തസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
കരാറിനെ പൂർണമായും പിന്തുണക്കുന്നു. ഇസ്രായേലും ഫലസ്തീനും തമ്മിൽ സംഭാഷണത്തിനുള്ള അവസരമാണ് ഇത്. ശാശ്വതമായ ദ്വിരാഷ്ട്ര പരിഹാരത്തിന് ഇത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മൂന്നു രാജ്യങ്ങളും തമ്മിൽ ബന്ധം സ്ഥാപിക്കുന്നതിന് സാക്ഷിയായത് മഹത്തായ കാര്യമാണെന്ന് മൈക് പോംപിയോ പറഞ്ഞു. സമാധാനം കൈവരിക്കാൻ നേതാക്കൾ പരിശ്രമിക്കുേമ്പാൾ എന്തൊക്കെ സാധ്യമാകുമെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.