യോഗ്യത മത്സരങ്ങൾ കളിക്കുന്ന ടീമുകളുടെ ക്യാപ്റ്റന്മാർ ട്രോഫിയുമായി ഫോട്ടോക്ക് പോസ്
ചെയ്തപ്പോൾ
മസ്കത്ത്: ഈ വർഷം ഇന്ത്യയിൽ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ അവസാന റൗണ്ട് യോഗ്യത മത്സരങ്ങൾക്ക് ഞായറാഴ്ച തുടക്കമാകും. സിംബാബ്വെയിൽ നടക്കുന്ന ടൂർണമെന്റിൽ 19ന് അയർലൻഡുമായാണ് ഒമാന്റെ ആദ്യ മത്സരം. 21ന് യു.എ.ഇയുമായും 23ന് മുൻ ലോക ചാമ്പ്യന്മാരായ ശ്രീലങ്കയുമായും 25ന് സ്കോട്ട്ലൻഡുമായും മാറ്റുരക്കും.
അയര്‍ലൻഡ്, യു.എ.ഇ, ശ്രീലങ്ക, സ്കോട്ട്ലൻഡ് എന്നീ ടീമുകള്‍ക്കൊപ്പം ഗ്രൂപ് ‘എ’യിലാണ് ഒമാന്‍. നേപ്പാള്‍, നെതര്‍ലൻഡ്സ്, യു.എസ്.എ, വെസ്റ്റിൻഡീസ്, സിംബാബ്വെ എന്നീ ടീമുകളാണ് ഗ്രൂപ് ‘ബി’യിലുള്ളത്. ഇരു ഗ്രൂപ്പുകളിൽനിന്നും ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തുന്ന ടീമുകള്‍ സൂപ്പര്‍ സിക്സ് പോരാട്ടത്തിന് അർഹത നേടും. ഇതില്‍ കൂടുതല്‍ പോയന്റ് നേടുന്ന ടീമുകള്‍ പ്ലേ ഓഫിലേക്കും തുടര്‍ന്ന് ഫൈനലിലേക്കും യോഗ്യത നേടും. ജൂലൈ ഒമ്പതിനാണ് ഫൈനല്‍.
ഒമാൻ ടീമിനെ കഴിഞ്ഞ ദിവസം അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. യോഗ്യത മത്സരങ്ങള്‍ക്കു മുന്നോടിയായി ഒമാന്‍ ടീം രണ്ടു സന്നാഹ മത്സരങ്ങള്‍ കളിച്ചിരുന്നു. സിംബാബ്വെ, നേപ്പാള്‍ ടീമുകള്‍ക്കെതിരായ മത്സരത്തില്‍ തോറ്റിരുന്നെങ്കിലും ടീമിന്റെ ശക്തിയും ദൗർബല്യവും മനസ്സിലാക്കാൻ കഴിഞ്ഞു എന്നതാണ് ഏറ്റവും വലിയ നേട്ടം. സന്നാഹ മത്സരത്തിലെ പോരായ്മകൾ പരിഹരിച്ചായിരിക്കും ഒമാൻ ടീം വരും മത്സരങ്ങൾക്കായി ഇറങ്ങുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.