മനാമ: ലണ്ടനിൽ നടക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ബഹ്റൈെൻറ റോസ് ചെലിമോക്ക് സ്വർണം. ചാമ്പ്യൻഷിപ്പിൽ രാജ്യം നേടുന്ന ആദ്യ സ്വർണമാണിത്. രണ്ട് മണിക്കൂർ 27 മിനിറ്റ് 11 സെക്കൻറിൽ 40 കിലോമീറ്റർ ഒാടിയാണ് ചെലിമോ സ്വപ്ന നേട്ടം കരസ്ഥമാക്കിയത്.
കെനിയൻ താരം എഡ്ന കിപ്ലഗാട്ട് രണ്ടാം സ്ഥാനവും അമേരിക്കൻ താരം ആമി ക്രാഗ് മൂന്നാം സ്ഥാനവും നേടി. സ്വർണം നേടാൻ സാധിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ചെലിമോ പറഞ്ഞു. തെൻറ മികച്ച പ്രകടനം പുറത്തെടുത്തുവെന്ന് അത് തന്നെ ലോക ജേതാവാക്കിയെന്നും അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.