മനാമ: കരിഞ്ചന്തയിൽ വിസ വിൽപന നടത്തുന്ന വ്യാജ നിർമാണ സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി വേണമെന്ന് ആവശ്യം. അനധികൃത തൊഴിലാളികൾ ഇൗ വിസ വാങ്ങി നിർമാണ കോൺട്രാക്ടർമാരായി ജോലി ചെയ്യുകയാണ്.ഇവർ ഒൗദ്യോഗികമായി രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് വെല്ലുവിളിയാണെന്ന് ബഹ്റൈൻ ചേംബർ ഒാഫ് കൊമേഴ്സ് ആൻറ് ഇൻഡസ്ട്രി (ബി.സി.സി.െഎ) ഭാരവാഹികൾ പറഞ്ഞു. ഇൗ മേഖലയിൽ കൊമേഴ്സ്യൽ രജിസ്ട്രേഷൻ (സി.ആർ) അനുവദിക്കും മുമ്പ് മതിയായ അന്വേഷണം നടത്തണമെന്ന് ബി.സി.സി.െഎയുടെ കൺസ്ട്രക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. സി.ആർ എടുത്ത് വിസ വിൽപന നടത്തി സ്ഥാപനം അടച്ചുപൂട്ടുക എന്നതാണ് ഇവരുടെ രീതിയെന്ന് കമ്മിറ്റി ചെയർമാൻ ഇൗസ അൽ റഫിഇൗ പ്രാദേശിക പത്രത്തോട് പറഞ്ഞു.ഇത് വിപണിയിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന കരാറുകാരുടെ വലിയ സാന്നിധ്യമാണ് സൃഷ്ടിച്ചത്. വിസ കച്ചവടം അടിയന്തരമായി അവസാനിപ്പിക്കേണ്ടതുണ്ട്. ഇപ്പോൾ നിയമപ്രകാരം ജോലി ചെയ്യുന്നവർ അനധികൃത തൊഴിലാളികളുമായി മത്സരിക്കേണ്ട സാഹചര്യമാണുള്ളത്.
നിർമാണ മേഖലയിലെ കരാറുകാരും കമ്പനികളും സി.ആറിന് അപേക്ഷിക്കുേമ്പാൾ കൂടുതൽ പരിശോധനകൾ ആവശ്യമാണ്.നിയമം അനുസരിച്ച് പ്രവർത്തിക്കുന്നവർക്ക് വിസ വിൽപനക്കാർ െവല്ലുവിളിയാണ്. നിലവിൽ 20,000ത്തിലധികം കരാറുകാർക്ക് സി.ആറുണ്ട്. ഇതിൽ പലതും സജീവമല്ല. ഇക്കാര്യത്തിൽ ജോർഡൻ മാതൃക പിന്തുടരുന്നത് നന്നാകും. അവിടെ, പ്രാദേശിക കോൺട്രാക്ടർമാരുടെ സൊസൈറ്റിയാണ് അപേക്ഷകൾ തീർപ്പാക്കുന്നത്.
അതിനുശേഷം മാത്രമേ ലൈസൻസ് ലഭിക്കൂ. ഇത് ബഹ്റൈനിലും നടപ്പാക്കാവുന്നതാണ്. ഇവിടെ ബഹ്റൈൻ കോൺട്രാക്ടേഴ്സ് സൊസൈറ്റിക്കും ബി.സി.സി.െഎക്കും അപേക്ഷകൾ വിലയിരുത്താനാകും.
ഇൗ പ്രാഥമിക പരിശോധനക്ക് ശേഷം മന്ത്രാലയത്തിന് സി.ആറിനായി സമർപ്പിക്കുേമ്പാൾ തട്ടിപ്പ് തടയാനാകും. അനധികൃത തൊഴിലാളികളുടെ സാന്നിധ്യം ഇല്ലാതാക്കാൻ സർക്കാർ കാര്യമായ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും പുതിയ ഫ്ലെക്സിബിൾ വർക് പെർമിറ്റ് ഇതിെൻറ ഭാഗമാണെന്നും ബി.സി.സി.െഎ ട്രഷറർ കൂടിയായ അൽറഫഇൗ പറഞ്ഞു. ചെറിയ വിപണിയായ ബഹ്റൈനിൽ ഏത് തട്ടിപ്പും തടയേണ്ടതുണ്ട്. നാടിെൻറ തെന്നസൽപേരിന് കളങ്കമാകുന്ന സംഭവങ്ങളാണ് അനധികൃത കോൺട്രാക്ടർമാരിൽ നിന്നുണ്ടാകുന്നത്. തൊഴിലാളികൾക്ക് മാസങ്ങളായി ശംബളം നൽകാതിരിക്കൽ, പദ്ധതികൾ പാതി വഴിയിൽ ഉപേക്ഷിക്കൽ തുടങ്ങി നിരവധി പരാതികൾ വിപണിയിൽ ഉയരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.