മനാമ: പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വന്ദേഭാരത് ദൗത്യത്തിെൻറ രണ്ടാം ഘട്ടത്തിൽ ബഹ്റൈനിൽനിന്ന് കേരളത്തിലേക്ക് ഒരു വിമാനം മാത്രം. തെലങ്കാനയിലേക്കാണ് മറ്റൊരു വിമാനം. മെയ് 16 മുതൽ 22 വരെയാണ് രണ്ടാം ഘട്ട ദൗത്യം നിശ്ചയിച്ചിരിക്കുന്നത്.
മെയ് 19ന് ഹൈദരാബാദിലേക്കാണ് ആദ്യ വിമാനം പുറപ്പെടുക. മെയ് 22ന് തിരുവനന്തപുരത്തേക്കാണ് രണ്ടാം വിമാനം. ആദ്യ ഘട്ടത്തിൽ കൊച്ചിയിലേക്കും കോഴിക്കോേട്ടക്കും ഒാരോ വിമാനങ്ങൾ സർവീസ് നടത്തിയിരുന്നു.
ഒമ്പത് കൈക്കുഞ്ഞുങ്ങൾ ഉൾപ്പെടെ 366 പേരാണ് ഇൗ വിമാനങ്ങളിൽ നാട്ടിലേക്ക് മടങ്ങിയത്. രണ്ടാം ഘട്ടത്തിൽ കുടുതൽ വിമാനങ്ങൾ ഉണ്ടാകുമോയെന്ന ആകാംക്ഷയിലായിരുന്നു ബഹ്റൈനിലെ പ്രവാസികൾ. നാട്ടിലേക്ക് തിരിച്ചുപോകാൻ 17000ലധികം പേരാണ് ബഹ്റൈനിൽ ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ, ഒരു വിമാനം മാത്രം അനുവദിച്ചത് കേരളത്തിൽനിന്നുള്ള പ്രവാസികളെ നിരാശപ്പെടുത്തുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.