ബഹ്റൈനിലെ തൊഴിൽ നിയമങ്ങൾ എന്തൊക്കെയാണെന്നത് ഓരോ വിദേശ തൊഴിലാളിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് അറിയാത്തതുകൊണ്ടാണ് പല വഞ്ചനകളിലും പ്രയാസങ്ങളിലും പ്രവാസി തൊഴിലാളികൾ അകപ്പെടുന്നത്. അടിസ്ഥാനപരമായി തൊഴിലാളികൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങളെക്കുറിച്ച പംക്തിയാണിത്. പ്രവാസികളുടെ സംശയങ്ങൾക്കുള്ള മറുപടിയും പംക്തിയിലൂടെ ലഭ്യമാകും. bahrain@gulfmadhyamam.net എന്ന വിലാസത്തിലോ 39203865 വാട്സാപ് നമ്പറിലോ സംശയങ്ങൾ അയക്കാം. ഇവിടെ നൽകുന്ന വിവരങ്ങൾ നിയമോപദേശമായി കണക്കാക്കരുത്. വ്യക്തമായ നിയമോപദേശം ലഭിക്കാൻ ഒരു ബഹ്റൈനി അഭിഭാഷകനെ സമീപിക്കണം.
?ഷ്യൽ ഇൻഷുറൻസ് വിഹിതം അടക്കുന്നത് അടിസ്ഥാന ശമ്പളത്തിലാണോ അതോ മൊത്തശമ്പളത്തിെന്റ അടിസ്ഥാനത്തിലാണോ? പല അലവൻസുകൾ ലഭിക്കുന്നുണ്ടെങ്കിലും ഞങ്ങളുടെ കമ്പനി അടിസ്ഥാന ശമ്പളത്തിെന്റ അടിസ്ഥാനത്തിലാണ് സോഷ്യൽ ഇൻഷുറൻസ് വിഹിതം അടക്കുന്നത്. -ശശികുമാർ
•സോഷ്യൽ ഇൻഷുറൻസ് വിഹിതം അടക്കേണ്ടത് ഒരു തൊഴിലാളിക്ക് ലഭിക്കുന്ന മൊത്തശമ്പളത്തിെന്റ അടിസ്ഥാനത്തിലാണ്. താഴെ കൊടുത്തിരിക്കുന്ന 11 കാര്യങ്ങളിൽ ഏതെങ്കിലും അടിസ്ഥാന ശമ്പളത്തിെന്റ കൂടെ ലഭിക്കുന്നുണ്ടെങ്കിൽ അതും കൂട്ടിയുള്ള മൊത്തശമ്പളത്തിെന്റ വിഹിതമാണ് കൊടുക്കേണ്ടത്.
ബേസിക് സാലറി (മാസംതോറും അല്ലെങ്കിൽ ആഴ്ചതോറും അല്ലെങ്കിൽ ഓരോ ദിവസവും അല്ലെങ്കിൽ ചെയ്യുന്ന ജോലിക്ക് ലഭിക്കുന്ന കൂലി അല്ലെങ്കിൽ മണിക്കൂറിന് ലഭിക്കുന്ന ശമ്പളം അല്ലെങ്കിൽ പ്രൊഡക്ഷന്‍ ലഭിക്കുന്ന കൂലി)
ഏതെങ്കിലും രീതിയിൽ ലഭിക്കുന്ന കമീഷൻ
സാധനങ്ങൾ വിൽക്കുമ്പോൾ ലഭിക്കുന്ന ആനുകൂല്യം
സ്വമേധയാ നൽകുന്ന ഗ്രാന്റ്
ഉയർന്ന ജീവിതച്ചെലവിന് നൽകുന്ന അലവൻസ്
ഫാമിലി അലവൻസ്
വിദേശ അലവൻസ്
പണമായി നൽകുന്ന താമസ അലവൻസ്
സ്ഥിരമായി നൽകുന്ന ട്രാൻസ്പോർട്ട് അലവൻസ്
സ്ഥിരമായി നൽകുന്ന ഓവർടൈം അലവൻസ്
പ്രതിവർഷം നൽകുന്ന ബോണസ് 12 കൊണ്ട് ഹരിച്ച് കിട്ടുന്ന വിഹിതം
2, 3, 4 എന്നീ ഇനങ്ങളിൽ പറഞ്ഞിരിക്കുന്ന വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ വർഷം തൊഴിലാളിക്ക് ലഭിച്ച തുകയുടെ ശരാശരി കണക്കാക്കണം. പുതിയ തൊഴിലാളികളെ സംബന്ധിച്ചിടത്തോളം സമാനമായ ഒരു തൊഴിലാളിയുടെ ശരാശരി വേതനം അടിസ്ഥാനമായി കണക്കാക്കണം. സോഷ്യൽ ഇൻഷുറൻസിലെ ശമ്പളം തിട്ടപ്പെടുത്തുന്നത് എല്ലാ വർഷവും ജനുവരി മാസത്തിലാണ്. കഴിഞ്ഞ വർഷത്തെ മൊത്തശമ്പളത്തിെന്റ അടിസ്ഥാനത്തിൽ ജനുവരി മാസം ആ വർഷത്തെ വിഹിതം കണക്കാക്കുന്ന ശമ്പളം അപ്ഡേറ്റ് ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.