?????? ????? ????????? ????????????? ????????? ??????? ??????

ഒരു മാസത്തിനിടെ നടുക്കമുണ്ടാക്കി രണ്ടാമത്തെ കൊല

മനാമ: ബഹ്റൈനിൽ മലയാളി യുവാവ് കൊല്ലപ്പെട്ട വാർത്തയിൽ നടുക്കത്തോടെ മലയാളി സമൂഹം. കഴിഞ്ഞ ജൂൺ ഒമ്പതിന് കൊല്ലം സ്വദേശിയായ യുവാവും മലയാളിയാൽ കൊല ചെയ്യപ്പെട്ടിരുന്നു. ഇൗ വാർത്തയെയും അന്ന് അമ്പരപ്പോടെയാണ് ഏവരും കേട്ടത്. ഒരുമിച്ച് താമസിക്കുന്നവർ തമ്മിലെ വാക്കുതർക്കമാണ് അന്ന് കൊലക്ക് കാരണമായത്. ബുധനാഴ്ച  പുലർച്ചെയായിരുന്നു കോഴിക്കോട് സ്വദേശിയുടെ കൊലപാതക വാർത്ത എത്തിയത്. ചൊവ്വാഴ്ച പുലർച്ചെക്ക് രണ്ടുമണിക്ക് കൊല്ലപ്പെട്ടയാൾ സുഹൃത്തിനെ ഫോൺ ചെയ്ത് സംസാരിച്ചിരുന്നതായി പറയപ്പെടുന്നു. തുടർന്ന് ആരുെടയോ  ബഹളം കേൾക്കുകയും തുടർന്ന് ഫോൺ ഡിസ്കണക്ട് ആകുകയുമായിരുന്നുവത്രെ. ഇതിനുശേഷം ഫോണിൽ ബന്ധപ്പെട്ടിട്ട് കാണാത്തതിനെ തുടർന്ന് താമസ സ്ഥലത്ത് ചെന്ന് അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയതെന്ന് സുഹൃത്ത് മൊഴി നൽകിയതായി അറിയുന്നു. പാസ്പോർട്ട് പണയപ്പെടുത്തി ആരിൽ നിന്നോ പണം പലിശക്ക് കടം വാങ്ങിയിട്ടുള്ളതായും പറയപ്പെടുന്നു. മൃതദേഹം കണ്ടെത്തിയ മുറിയിൽ നിന്ന് ഒരു മലയാളി സ്ത്രീയുടെ സി.പി.ആർ ലഭിച്ചതായും എന്നാൽ 10 ദിവസത്തോളം മുമ്പ് ഇവർ സ്വദേശമായ വയനാട്ടിലേക്ക് 
പോയതായും പറയപ്പെടുന്നു.
Tags:    
News Summary - second murder with in one month in bahrain-bahrain-gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.