മനാമ: മഴക്കെടുതിയുമായി ബന്ധപ്പെട്ട് സിവില്‍ ഡിഫന്‍സ് വിഭാഗം രണ്ട് ദിവസത്തിനിടെ 67 കേസുകള്‍ കൈകാര്യം ചെയ്തതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഫെബ്രുവരി 16 മുതല്‍ 18 വരെയുള്ള ദിവസങ്ങളില്‍ വീടുകളിലും റോഡുകളിലും വെള്ളം കയറിയ സംഭവങ്ങളായിരുന്നു അധിക പരാതികളും.
ചിലയിടങ്ങളില്‍ വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങിപ്പോയത് വലിച്ചു കയറ്റുന്നതിനും സിവില്‍ ഡിഫന്‍സിന്‍െറ സഹായം തേടുകയുണ്ടായി. വൈദ്യുതി പോസ്റ്റുകളും മരങ്ങളും ഒടിഞ്ഞു വീണതും റിപ്പോര്‍ട്ട് ചെയ്തു. ശക്തമായ കാറ്റും മഴയുമാണ് മരങ്ങള്‍ കടപുഴകാന്‍ നിമിത്തമായതെന്ന് അധികൃതര്‍ പറഞ്ഞു. 24 മണിക്കൂറും പരാതികള്‍ കൈകാര്യം ചെയ്യാന്‍ സംവിധാനമേര്‍പ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.