മനാമ: പൊതുമുതൽ തട്ടിയെടുത്ത സംഭവത്തിൽ ജഅ്ഫരീ ഔഖാഫ് ഉദ്യോഗസ്ഥർക്കും കോൺട്രാക്ടർക്കുമെതിരെ നടപടി. 86,000 ത്തിലധികം ദീനാറാണ് തട്ടിപ്പിലൂടെ ഇവർ കൈക്കലാക്കിയത്. 10 വർഷം വരെ തടവു ലഭിക്കാവുന്ന കുറ്റകൃത്യമാണിത്. സംഭവത്തിൽ അന്വേഷണം പൂർത്തീകരിച്ചതായി പബ്ലിക് പ്രോസിക്യൂഷൻ അറിയിച്ചു.
ഓഡിറ്റ് റിപ്പോർട്ട് നിർദേശങ്ങളുടെ വെളിച്ചത്തിൽ നടത്തിയ ആഭ്യന്തര അന്വേഷണത്തിലാണ് ഉദ്യോഗസ്ഥരുടെ പങ്കാളിത്തം വെളിച്ചത്തായത്. ജഅ്ഫരീ ഔഖാഫിന് കീഴിലുള്ള 26 നിർമാണ പദ്ധതികളിൽ ചിലതിൽ ക്വേട്ടഷൻ തുകയും പദ്ധതി തുകയും തമ്മിൽ അന്തരം കണ്ടെത്തിയിരുന്നു. ഇതേത്തുടർന്നാണ് ബന്ധപ്പെട്ടവർ അന്വേഷണം നടത്തുകയും പ്രതികളെ പിടികൂടുകയും ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.