മനാമ: രാജ്യത്ത് വിവിധ സ്ഥലങ്ങളിൽ ബലിപ്പെരുന്നാൾ നമസ്ക്കാരം നടന്നു. ഒൗഖാഫിെൻറ നേതൃത്വത്തിൽ വിവിധ കേന്ദ് രങ്ങളിൽ ഇൗദ്ഗാഹുകളും നടന്നു. രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ അൽ സാകിർ കൊട്ടാരത്തിലെ മസ്ജിദിൽ ബലി പെരുന്നാൾ നമ സ്ക്കാരം നിർവഹിച്ചു. കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ, മുതിർന്ന ര ാജകുടുംബാംഗങ്ങൾ, ബഹ്റൈൻ ഡിഫൻസ് ഫോഴ്സ് മുതിർന്ന അംഗങ്ങൾ, ആഭ്യന്തര വകുപ്പ്, നാഷനൽ ഗാർഡ് പ്രധാനപ്പെട്ട ഒാഫീസർമാർ എന്നിവരും നമസ്ക്കാരത്തിൽ പെങ്കടുത്തു. നമസ്ക്കാരത്തിെൻറ ഭാഗമായി ഇൗദ് അൽ അദ്ഹയുടെ മഹത്തായ ആദർശത്തിെൻറ അടയാളപ്പെടുത്തലുകളെക്കുറിച്ച് ഇമാം എടുത്തുപറഞ്ഞു.
ഹമദ് രാജാവിെൻറ പരിരക്ഷക്കും അദ്ദേഹത്തിെൻറ നേതൃത്വത്തിൻകീഴിൽ രാജ്യം വിജയകരമായി നയിക്കെപ്പടുന്നതിനുമായി പ്രാർഥിച്ചു. ഹമദ് രാജാവിെൻറ നേതൃത്വത്തിൻകീഴിൽ ബഹ്റൈനും ജനങ്ങൾക്കും സുരക്ഷ, പുരോഗതി, സമൃദ്ധി എന്നിവ വർധിപ്പിക്കാനുള്ള അനുഗ്രഹത്തിനായും ഇമാം പ്രാർഥിച്ചു. നമസ്ക്കാരത്തിനുശേഷം ഹമദ് രാജാവ് ബലിപ്പെരുന്നാൾ ആശംസകൾ സ്വീകരിക്കുകയും കൈമാറുകയും ചെയ്തു.
എല്ലാവരും രാജാവിന് ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും നേർന്നു. ബഹ്റൈെൻറ പുരോഗതിയും സമൃദ്ധിയും വർധിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും ഹമദ് രാജാവിെൻറ ഉയർച്ചക്കും ഏവരും സർവ്വശക്തനായ ദൈവത്തോട് പ്രാർഥിച്ചു. ലോക,അറബ്, പ്രാദേശിക മേഖലകളിൽ ബഹ്റൈെൻറ പ്രാധാന്യം വർധിപ്പിക്കുന്നതിനും നമസ്ക്കാരാനന്തരം പ്രാർഥന നടത്തി. അന്താരാഷ്ട്ര,പ്രാദേശിക, അറബ് മേഖലകളിൽ ബഹ്റൈെൻറ പ്രധാനപ്പെട്ട പങ്കിന് കാരണം ഹമദ് രാജാവിെൻറ ബുദ്ധിപരമായ നേതൃത്വവും മികച്ച നയങ്ങളുമാണെന്നത് അഭിമാനകരമാണെന്നും മുതിർന്ന വ്യക്തികൾ ചൂണ്ടിക്കാട്ടി. രാജാവിെൻറ കീഴിൽ ബഹ്റൈൻ സുപ്രധാന നേട്ടങ്ങൾ കൈവരിക്കുന്നുണ്ട്. വികസനം, പുരോഗതി എന്നീ മേഖലകളിൽ ജനം നേട്ടം കൈവരിച്ചതിനെയും അവർ പ്രശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.