മനാമ: എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ള (ഇസിആര്‍) പാസ്‌പോര്‍ട്ടുകള്‍ ഓറഞ്ച് നിറത്തിലും എമിഗ്രേഷന്‍ പരിശോധന ആവശ്യമില്ലാത്ത ഇനി നീല നിറത്തിലുമായിരിക്കും എന്ന പ്രഖ്യാപനം പ്രവാസികളെ വേർതിരിക്കുന്ന നിയമ സംവിധാനത്തിെൻറ ഭാഗമാണെന്ന് പ്രവാസി ലോകത്ത് ആേക്ഷപമുയരുന്നു. നാട്ടിൽ നിന്നിട്ട് മറ്റ് ഗതിയില്ലാതെ മറ്റ് രാജ്യങ്ങളിലേക്ക് പോകുന്ന വിദ്യാഭ്യാസ യോഗ്യത ഇല്ലാത്തവരെ അപഹസിക്കുന്നതാണ് ഇൗ തീരുമാനമെന്ന് വിവിധ പ്രവാസികളും സംഘടനകളും ചൂണ്ടിക്കാട്ടുന്നു.
പാസ്പോർട്ടിെൻറ നിറത്തിെൻറ പേരിൽ ആ വ്യക്തി വിവേചനത്തിന് ഇരയാകുമെന്നതിനാൽ രണ്ടുതരം പൗരൻമാരെ സൃഷ്ടിക്കലാകും ഇൗ തീരുമാനത്തിെൻറ പ്രത്യാഘാതമെന്നാണ് നിരവധിപേർ ചൂണ്ടിക്കാട്ടുന്നത്. ഇൗ തീരുമാനം നടപ്പാക്കുന്നതിനെതിരെ നാട്ടിലെ ജനപ്രതിനിധികളും സമാന മനസ്ക്കരും ഉൾപ്പെടെയുള്ളവരുമായി ചേർന്ന് സമരരംഗത്തുണ്ടാകുമെന്ന് ഒ.െഎ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റി പ്രസിഡൻറ് ബിനുകുന്നന്താനം ഗൾഫ് മാധ്യമത്തോട് പറഞ്ഞു.
അതുപോലെ പാസ്പോർട്ടിെൻറ അവസാന പേജിലെ കുടുംബത്തെ കുറിച്ചുള്ള വിശദാംശങ്ങൾ ഇല്ലാതാക്കുന്നതിന് പിന്നിലും നല്ല ഉദ്ദേശ്യമില്ലെന്നും അദ്ദേഹം ആരോപിച്ചു. പ്രവാസിയെ സംബന്ധിച്ച് പാസ്പോർട്ട് തെൻറ നാട്ടിലെ വിവിധ കാര്യങ്ങൾക്കും തെൻറ കുടുംബത്തിലുള്ളവരുടെ ആവശ്യങ്ങൾക്ക് ഗൃഹനാഥൻ എന്ന നിലയിലും ഉപേയാഗിക്കാവുന്നതാണ്. എന്നാൽ പാസ്പോർട്ടിൽ ഇത്തരം വിവരങ്ങൾ അപ്രത്യക്ഷമാകുന്നത് കൂടുതൽ ബുദ്ധിമുട്ടുകൾ പ്രവാസി കുടുംബങ്ങൾക്ക് ഉണ്ടാക്കുമെന്നും ഒ.െഎ.സി.സി ചൂണ്ടിക്കാട്ടി.
ലോകത്ത് ഒരിടത്തും ഇല്ലാത്ത വിചിത്രമായ അറിയിപ്പാണ് ഇന്ത്യൻ ഗവൺമെൻറിൽ നിന്നുണ്ടായിരിക്കുന്നതെന്ന് ബഹ്റൈനിലെ ആം ആദ്മി പാർട്ടിയുടെ രക്ഷാധികാരി കെ.ആർ നായർ പറഞ്ഞു. എമിഗ്രേഷന്‍ പരിശോധന ആവശ്യമുള്ള പാസ്‌പോര്‍ട്ടുകളുടെതായി കൊണ്ടുവരാൻ ഉദ്ദേശിക്കുന്ന നിറം ഇന്ന് രാജ്യത്തിെൻറ എല്ലാം കൈപ്പിടിയിലൊതുക്കിയ അധികാരശക്തിയുടെതായ നിറം കൂടിയാണ് എന്നതും എതിർക്കപ്പെടേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാസ്പോർട്ട് നിറംമാറ്റം വിഷയത്തിൽ സാമൂഹിക മാധ്യമങ്ങളിലെ പ്രവാസി ഗ്രൂപ്പുകളിലും ശക്തമായ പ്രതികരണവും പരിഹാസവും ഉയരുന്നുണ്ട്. ചില രസികൻ ട്രോളുകളും ഇൗ വിഷയത്തിൽ വൈറലായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.