???. ??????

കുട്ടികളുമായി ഇടപഴകാൻ രക്ഷകർത്താക്കൾ പഠിക്കണം –ഡോ. ഇന്ദിര

മനാമ: സമകാലിക ലോകത്ത് പഠന ഭാരത്തിെൻറയും ഒറ്റപ്പെടലിെൻറയും നടുവിൽ വീർപ്പുമുട്ടുന്ന കുട്ടികളുടെ മനസ് വായിച്ചെടുക്കാനും അവരുമായി ഇടപഴകാനും രക്ഷകർത്താക്കൾ തയ്യാറാകേണ്ടതുണ്ടെന്ന് ചൈൽഡ് സൈക്കോളജിസ്റ്റും തിരുവനന്തപുരം മെഡിക്കൽ കോളേജിലെ റിട്ട. അസോസിയേറ്റഡ് െപ്രാഫസറുമായ ഡോ. എം.എസ്ഇന്ദിര. ബഹ്റൈനിൽ ഹ്രസ്വസന്ദർശനത്തിന് എത്തിയ അവർ ഗൾഫ് മാധ്യമവുമായി സംസാരിക്കുകയായിരുന്നു. പ്രവാസ ലോകത്തുൾപ്പെടെ കുട്ടികൾ ഇന്ന് നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ട്. പഠനം കഴിഞ്ഞ് ട്യൂഷൻ ക്ലാസുകളിലേക്കും ഹോംവർക്കുകളിലേക്കുമാണ് കുട്ടികൾ നയിക്കപ്പെടുന്നത്. വീട്ടിൽ വീണ് കിട്ടുന്ന ഇടേവളകളിൽ കംപ്യൂട്ടറിെൻറയോ ടെലിവിഷെൻറയോ മുന്നിലാണ് കുട്ടികൾ ചെലവഴിക്കുക. ഇത്തരമൊരു ബാല്ല്യം,  ഉത്തരവാദിത്തമില്ലായ്മയുടെയോ, യാഥാർത്ഥ്യ ബോധം ഇല്ലാത്തതോ ആയ ജീവിതത്തിലേക്ക് നയിക്കും എന്നതാണ് ഗുരുതരമായ വസ്തുതയെന്നും ഡോ. ഇന്ദിര മുന്നറിയിപ്പ് നൽകുന്നു. അതിനാൽ സ്വന്തം കുട്ടികളുമായി രക്ഷിതാക്കൾ സമയം കണ്ടെത്തണം. അവരുടെ സങ്കടം  മുതൽ സ്വപ്നങ്ങൾ വരെ  മനസിലാക്കിയാകണം രക്ഷിതാക്കളുടെ കുട്ടികളോടുള്ള പെരുമാറ്റം. ജീവിതം മുന്നോട്ട് കൊണ്ട് പോകാനുള്ള പാച്ചിലിനിടയിൽ സമയം തികയുന്നില്ല എന്നത് എല്ലാവരെയും കുഴക്കുന്ന കാര്യമാണ്. എന്നാൽ നമ്മുടെ കുട്ടികളെ മികച്ച പൗരൻമാരാക്കാനും നല്ല ഭാവിയിലേക്ക് നയിക്കാനും രക്ഷിതാക്കളും പൊതുസമൂഹവും ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും അവർ പറഞ്ഞു. നല്ല കേൾവിക്കാരും സുഹൃത്തുക്കളും നൻമയുള്ള ഉപദേശങ്ങളും കുട്ടികൾക്ക് വേണം. കുട്ടികൾക്കായുള്ള  ‘ലൈഫ് സ്കിൽസ് പ്രോഗ്രാ’മിെൻറ ഭാഗമായുള്ള ക്ലാസുകൾ നയിക്കുന്നതുവഴി തനിക്ക് ലഭിച്ചത് വിത്യസ്തങ്ങളായ നൂറുകണക്കിന് അനുഭവങ്ങളാണെന്നും മികച്ച കുട്ടികളെ പരിചയപ്പെടാനും അവരുടെ മാനസികാവസ്ഥയെ കുറിച്ച് ധാരണ രൂപപ്പെടുത്താനും കഴിഞ്ഞുവെന്നും േഡാക്ടർ പറയുന്നു. സ്വയം തിരിച്ചറിയൽ, മറ്റുള്ളവരെ മനസിലാക്കൽ, ആശയ വിനിമയ നിപുണത, വൈകാരികത നിയന്ത്രിക്കൽ, വ്യക്തികളുമായുള്ള ഇടപഴകൽ, സ്വയം വിലയിരുത്തൽ, സർഗാത്മകമായ പരിഹാര മാർഗങ്ങൾ, തീരുമാനംകൈക്കൊള്ളൽ തുടങ്ങിയവയാണ്  ‘ലൈഫ് സ്കിൽസ് പ്രോഗ്രാ’മിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡോ. ഇന്ദിര ഒരാഴ്ച്ചകൂടി ബഹ്റൈനിലുണ്ടാകും. ബന്ധപ്പെടാവുന്ന ഫോൺ: 66758884 
Tags:    
News Summary - parents news- Bahrin Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.