ജിദ്ദ: ന്യൂസിലൻഡിലെ പള്ളിയിലുണ്ടായ ഭീകരാക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന മകനെ പരിചരിക്കാൻ മാതാവ ിന് അവധി നൽകാൻ തൊഴിൽ സാമൂഹ്യ വികസന മന്ത്രി എൻജി. അഹ്മദ് ബിൻ സുലൈമാൻ അൽറാജിഹി നിർദേശം നൽകി. മക്ക മേഖല ഗേൾസ് കെയർ സ്ഥാപനത്തിലെ ജീവനക്കാരി ഫാത്വിമ അൻസാരി എന്ന സ്വദേശി സ്ത്രീക്കാണ് മന്ത്രി അവധി നൽകാൻ നിർദേശിച്ചത്.
പരിക്കേറ്റ ശേഷം ശസ്ത്രക്രിയക്ക് വിധേയനായി ന്യൂസിലൻഡ് ആശുപത്രിയിൽ കഴിയുകയാണ് മകൻ അസീൽ അൽഅൻസാരി. മകെൻറ അടുത്തേക്ക് പോകാനുള്ള ഒരുക്കത്തിലാണ് മാതാവ്. ഫാതിമ അൻസാരിയുമായി മന്ത്രി ഫോണിൽ സംസാരിക്കുകയും മകെൻറ ആരോഗ്യ സ്ഥിതി അന്വേഷിക്കുകയും ചെയ്തു. മകൻ വേഗം സുഖം പ്രാപിക്കെട്ടയെന്നും കുടുംബത്തിലേക്ക് ആരോഗ്യവാനായി തിരിച്ചു വരെട്ടയെന്നും മന്ത്രി പറഞ്ഞു.
അതേ സമയം, മകെൻറ ആരോഗ്യനില തൃപ്തികരമാണെന്ന് പിതാവ് സുലൈമാൻ അൽ അൻസാരി പറഞ്ഞു. വലത് കാലിെൻറ മുട്ടിന് താഴെയാണ് പരിക്കേറ്റത്. പള്ളിയിൽ നിന്ന് ഏകദേശം പത്ത് കിലോമീറ്റർ അകലെയാണ് മകെൻറ താമസം. പള്ളിയിലേക്ക് കടക്കുേമ്പാഴാണ് തോക്കു ധാരി വെടിയുതിർത്തത്. ഉടനെ പള്ളിയിൽ നിന്ന് പുറത്തേക്ക് ഒാടി രക്ഷപ്പെടാൻ ശ്രമിച്ചു. തോക്കുധാരി പിന്തുടർന്നു വെടിയുതിർത്തു. ഇതിനിടയിലാണ് വലത് കാലിന് പരിക്കേറ്റത്. ചെറിയൊരു ശസ്ത്രക്രിയയുണ്ട്. സൗദി എംബസിയാണ് വിവരമറിയിച്ചതെന്നും പിതാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.