മനാമ: കോവിഡ് പരീക്ഷണ വാക്സിന് സ്വീകരിക്കാന്‍ കൂടുതല്‍ പേര് രംഗത്ത്. ബഹ്റൈൻ ഇൻറർനാഷനൽ എക്സിബിഷൻ ആൻഡ് കൺവെൻഷൻ സെൻററിൽ നടക്കുന്ന വാക്സിൻ പരീക്ഷണത്തിൽ ഇതുവരെ 5000ഒാളം പേരാണ് പങ്കാളികളായത്.
സാമൂഹിക ഉത്തരവാദിത്തവും കോവിഡ് സംബന്ധിച്ചുള്ള അവബോധവുമാണ് കൂടുതല്‍ പേര് രംഗത്തു വരാന്‍ കാരണമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 'മനുഷ്യ നന്മക്ക് വേണ്ടി'എന്ന പ്രമേയത്തില്‍ ആഗസ്റ്റിലാണ് വാക്സിൻ പരീക്ഷണം ആരംഭിച്ചത്. പരീക്ഷണ വാക്സിന് സ്വീകരിക്കാന്‍ കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്മാന് ബിന്‍ ഹമദ് ആല് ഖലീഫ, ആഭ്യന്തര മന്ത്രി ലഫ്. ജനറല്‍ ശൈഖ് റാഷിദ് ബിന്‍ അബ്ദുല്ല ആല് ഖലീഫ, തൊഴില്‍, സാമൂഹിക ക്ഷേമ കാര്യ മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദ് അലി ഹുമൈദാന്‍ തുടങ്ങിയ പ്രമുഖര്‍ എത്തിയത് ആവേശകരമായിരുന്നു.
ചൈനയിലെ സിനോഫാം എന്ന മരുന്നുനിർമാണ കമ്പനി ഉൽപാദിപ്പിച്ച വാക്സിെൻറ മൂന്നാം ഘട്ട പരീക്ഷണമാണ് ബഹ്റൈനിൽ നടക്കുന്നത്. 6000ഒാളം വളൻറിയർമാരിൽ വാക്സിൻ പരീക്ഷണം നടത്താനാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.