മനാമ: ബഹ്റൈൻ സന്ദർശനത്തിെൻറ ഭാഗമായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി മനാ മ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ നവീകരണ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ബഹ്റൈൻ-ഇന്ത ്യ ഒൗദ്യോഗിക രംഗത്തുള്ള നിരവധി വ്യക്തിത്വങ്ങൾ ചടങ്ങിൽ സംബന്ധിച്ചു.
മേഖലയിലെ ഏ റ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നായ മനാമ ശ്രീകൃഷ്ണ ക്ഷേത്രം ഇന്ത്യ-ബഹ്റൈൻ ബന ്ധത്തിെൻറ ശക്തമായ ബന്ധം വ്യക്തമാക്കുന്നതായി പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. തുടർന്ന് ബഹ്നൈിൽനിന്ന് ഇന്ത്യൻ പ്രധാനമന്ത്രി ജി സെവൻ ഉച്ചകോടിയിൽ പെങ്കടുക്കാനായി ഫ്രാൻസിലേക്ക് പോയി.
റഫ ബഹ്റൈൻ നാഷനൽ സ്റ്റേഡിയത്തിൽ ശനിയാഴ്ച വൈകിട്ട് നരേന്ദ്രമോദി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്തിരുന്നു. ഏകദേശം 20,000 ആളുകൾ പെങ്കടുത്തു. പ്രസംഗത്തിൽ ഭരണനേട്ടങ്ങൾ ദീർഘമായി വിവരിച്ച മോദിയിൽ നിന്ന് പ്രവാസികൾക്കായി പ്രത്യേക പ്രഖ്യാപനങ്ങളൊന്നുമുണ്ടായില്ല.
സന്ദർശനത്തിെൻറ ഭാഗമായി, ഇന്ത്യയും ബഹ്റൈനും തമ്മിൽ ബഹിരാകാശരംഗത്ത് സഹകരണം ശക്തമാക്കുന്നത് ഉൾപ്പെടെയുള്ള വിവിധ ധാരണാപത്രങ്ങളിൽ ഒപ്പിട്ടു.
ബഹിരാകാശ സാങ്കേതിക മേഖലയിൽ െഎ.എസ്.ആർ.ഒയുമായുള്ള സഹകരണത്തിന് പരസ്പര ധാരണ ഉണ്ടാക്കും. ഇന്ത്യയും ബഹ്റൈനും തമ്മിലുള്ള സാംസ്ക്കാരിക കൈമാറ്റ പരിപാടികൾ പ്രോത്സാഹിപ്പിക്കും. ബഹ്റൈനും ഐ.എസ്.എയുമായുള്ള സഹകരണം ശക്തമാക്കും.
ബഹ്റൈനിൽ ‘റുപെ കാർഡ്’ ആരംഭിക്കുന്നതിന് ബെ.ഇ.എൻ.ഇ.എഫ്.െഎ.ടിയും എൻ.പി.സി.ഐയും തമ്മിലുള്ള ധാരണാപത്രം, അന്താരാഷ്ട്ര സോളാർ സഖ്യത്തിൽ ബഹ്റൈൻ ചേരൽ എന്നിങ്ങനെയുള്ള കരാറുകളിലും ഒപ്പിട്ടു. എല്ലാതരത്തിലുള്ള ഭീകര പ്രവർത്തനങ്ങളെയും ഒരുമിച്ച് തുറന്നെതിർക്കും. സുരക്ഷ, തീവ്രവാദ വിരുദ്ധത, രഹസ്യാന്വേഷണം, വിവര കൈമാറ്റം എന്നീ മേഖലകളിലെ സഹകരണം കൂടുതൽ ശക്തമാക്കും.
മേഖലയിലെ സുരക്ഷയുമായി ബന്ധപ്പെട്ട പരസ്പര ധാരണയിൽ ഇന്ത്യയും ബഹ്റൈനും സംതൃപ്തി രേഖെപ്പടുത്തി. ചർച്ചയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ, പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.