മനാമ: പ്രധാനമന്ത്രി നരേന്ദ്രമോദി ദ്വിദിന സന്ദർശനത്തിനായി ഇന്ന് ഉച്ചക്ക് ഒന്നിന് ബഹ്റൈനിലെത്തും. തുടർ ന്ന് അദ്ദേഹത്തിന് ബഹ്റൈൻ ഗവർമെൻറ്, ഇന്ത്യൻ എംബസി എന്നിവരുടെ നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണം നൽകും. തുടർന് ന് രാജാവ് ഹമദ് ബിൻ ഇൗസ ആൽ ഖലീഫ, പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ എന്നിവരുമായി കൂടിക്കാഴ്ച നടത് തും. ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് റിഫ ബഹ്റൈൻ നാഷണൽ സ്റ്റേഡിയത്തിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് അേദ്ദഹം സംസാരിക്കും. ബഹ്റൈൻ, സൗദി അറേബ്യ എന്നിവിടങ്ങളിലെ പ്രവാസികൾ പരിപാടിയിൽ സംബന്ധിക്കും.
ഏകദേശം 20,000 പ്രവാസികൾ പെങ്കടുക്കുമെന്നാണ് കരുതുന്നത്. പൊതുസമ്മേളനത്തിനുശേഷം വൈകിട്ട് ഹമദ് രാജാവ് നൽകുന്ന അത്താഴ വിരുന്നിൽ പെങ്കടുക്കും. നാളെ രാവിലെ മനാമ ക്ഷേത്രത്തിെൻറ നവീകരണ പരിപാടി ഉദ്ഘാടനം ചെയ്യും. രൂപ ക്രഡിറ്റ് കാർഡ് ലോഞ്ചിങ്, ഖലീജ് അൽ ബഹ്റൈൻ ബേസിൻ നിക്ഷേപം എന്നിവ സന്ദർശനവുമായി ബന്ധപ്പെട്ട പ്രധാന അജണ്ടയാവും.
പതിറ്റാണ്ടുകൾക്കുശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി ബഹ്റൈൻ സന്ദർശിക്കുന്നു എന്ന പ്രത്യേകതയും ഇൗ അവസരത്തിലുണ്ട്. സന്ദർശനത്തെ ഇരുരാജ്യങ്ങളും ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നത്. ഇന്ത്യയും ബഹ്റൈനും തമ്മില്‍ കാലങ്ങളായി നിലനില്‍ക്കുന്ന ബന്ധം ദൃഢമാക്കുന്നതിനും സന്ദർശനം കാരണമാകും. പ്രധാനമന്ത്രിക്കൊപ്പം മുതിർന്ന വ്യാപാര പ്രമുഖർ, മാധ്യമ പ്രവർത്തകർ, ഉന്നത ഉദ്യോഗസ്ഥർ എന്നിവരും എത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.