മനാമ: പള്ളികളില്‍ നമസ്കാരം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക നിര്‍ദേശങ്ങള്‍ നീതിന്യായ, ഇസ്ലാമിക കാര്യ,ഒൗഖാഫ് മന്ത്രാലയം പുറപ്പെടുവിച്ചു. ഇതുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ സുന്നി, ജഅ്ഫരീ ഒൗഖാഫുകള്ക്ക് നല്‍കിയിട്ടുണ്ടെന്ന് മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അലി ആല് ഖലീഫ പറഞ്ഞു. രാജാവ് ഹമദ് ബിന്‍ ഈസ ആല് ഖലീഫയുടെ പ്രത്യേക നിര്‍ദേശ പ്രകാരം ജൂണ്‍ അഞ്ച് മുതല്‍ ജുമുഅ നമസ്കാരത്തിന് അനുവാദം നല്‍കിയിട്ടുണ്ട്.
ആരോഗ്യ മന്ത്രാലയത്തിെൻറ നിര്‍ദേശങ്ങള്‍ പാലിച്ചായിരിക്കും ജുമുഅ നമസ്കാരങ്ങള്‍ നടക്കുക.
നമസ്കാര സമയത്ത് മാത്രമായിരിക്കും പള്ളികള്‍ തുറക്കുക. നമസ്കാര ശേഷം ഉടന്‍ പള്ളികള്‍ അടക്കും. സ്ഥാപനങ്ങളോടും കമ്പനികളോടും തങ്ങളുടെ ജീവനക്കാര്‍ക്ക് നമസ്കരിക്കാന്‍ പ്രത്യേക സൗകര്യം ഒരുക്കാന്‍ നിര്‍ദേശിക്കും. നമസ്കരിക്കുന്നവര്‍ക്കിടയില്‍ രണ്ട് മീറ്റര്‍ അകലം പാലിക്കണം. പള്ളികള്‍ നമസ്കാരത്തിന് മുമ്പും ശേഷവും അണുവിമുക്തമാക്കും. പ്രവേശന കവാടങ്ങളില്‍ സാനിറ്റൈസര്‍ സ്ഥാപിക്കും. നമസ്കരിക്കാനത്തെുന്നവര്‍ സ്വന്തമായി നമസ്കാര പടം കൊണ്ടുവരാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാവരും മാസ്ക് ധരിച്ചിരിക്കണം. പ്രായമായവര്‍, കുട്ടികള്‍, സ്ത്രീകള്‍ എന്നിവര്‍ പള്ളികളില്‍ വരുന്നതിന് പ്രോല്‍സാഹനം നല്‍കേണ്ടതില്ലെന്നും തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.