ജി.പി.സെഡ്​ തൊഴിലാളികൾക്ക്​ ശമ്പളവും ആനുകൂല്യങ്ങളും വിതരണം ചെയ്​തുതുടങ്ങി 

മനാമ: നിർമാണ മേഖലയിലെ പ്രമുഖ കമ്പനിയായ ജി.പി.സക്കറിയദെസ് സിവിൽ എഞ്ചിനിയറിങ് ആൻറ് കോൺട്രാക്ടേഴ്സിലെ (ജി.പി.സെഡ്) തൊഴിലാളികൾക്ക്  ശമ്പളം വിതരണം ചെയ്തു തുടങ്ങി. 
 കമ്പനി പൂർത്തിയാക്കിയ ജോലിക്കുള്ള 500,000 ദിനാറി​െൻറ ചെക്ക് സർക്കാർ കഴിഞ്ഞ ദിവസം കൈമാറിയതോടെയാണ് പ്രശ്നപരിഹാരത്തിന് വഴിതെളിഞ്ഞത്. 
കഴിഞ്ഞ ദിവസങ്ങളിലായി വിവിധ ക്യാമ്പുകളിലെ തൊഴിലാളികൾ ശമ്പളം കൈപ്പറ്റി തുടങ്ങിയിട്ടുണ്ട്. എക്കർ ക്യാമ്പിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്ന 270 തൊഴിലാളികൾക്ക് മുഴുവൻ ആനുകൂല്യങ്ങളും നൽകി.മറ്റിടങ്ങളിലും ഭാഗികമായി ആനുകൂല്യങ്ങൾ കൊടുത്തിട്ടുണ്ട്. ശേഷിക്കുന്ന ശമ്പളകുടിശ്ശികയും ആനുകൂല്യങ്ങും ഉടൻ കൈമാറുമെന്നാണ് അറിയുന്നത്.
 മാസങ്ങളായി ശമ്പളം മുടങ്ങിയതിനെ തുടർന്ന് തൊഴിലാളികൾ സമര പാതയിലായിരുന്നു. തുടർന്ന്, സ്വകാര്യ, സർക്കാർ സ്ഥാപനങ്ങളിൽ നിന്ന് തങ്ങൾക്ക് ജോലി പൂർത്തിയാക്കിയ ഇനത്തിൽ ലഭിക്കാനുള്ള തുക മുടങ്ങിയതാണ് ശമ്പളം മുടങ്ങാനുള്ള കാരണമെന്ന് കമ്പനി അധികൃതർ പറഞ്ഞിരുന്നു. 
തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിലെ തൊഴിൽ കാര്യ അണ്ടർ സെക്രട്ടറി സബാഹ് അദ്ദൂസരി കഴിഞ്ഞ ദിവസം ധനകാര്യ മന്ത്രാലയം ജി.പി.സെഡിന് നൽകാനുള്ള ചെക്ക് തയ്യാറായതായി വ്യക്തമാക്കുകയുണ്ടായി. തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും ജി.പി.സെഡും പൊതുമരാമത്ത്, നഗര വികസന മന്ത്രാലയവും തമ്മിലുള്ള ധാരണ പ്രകാരമാണ് ഇൗ തുക ശമ്പള കുടിശ്ശിക തീർക്കാൻ മാറ്റിവെക്കുന്നത്. 
ശമ്പളം മുടങ്ങിയതി​െൻറ പേരിൽ ജി.പി.സെഡിലെ തൊഴിലാളികൾ കഴിഞ്ഞ നവംബർ മുതലാണ് പ്രതിഷേധം തുടങ്ങിയത്. ഒരു മാസത്തിനുള്ളിൽ മൂന്ന് തവണയാണ് തൊഴിലാളികൾ ശമ്പളമാവശ്യപ്പെട്ട് തെരുവിലിറങ്ങിയത്. 
ഇക്കഴിഞ്ഞ ചൊവ്വാഴ്ച കമ്പനിയുടെ എക്കർ, സിത്ര, നുവൈദ്രത്,റിഫ ക്യാമ്പുകളിൽ നിന്ന്   തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിലേക്ക് പോയ തൊഴിലാളികളെ സനദിൽവെച്ച് പൊലീസ് തടഞ്ഞിരുന്നു. 
ഫെബ്രുവരി 27നും മാർച്ച് 19നും ഇവർ സമാന രീതിയിൽ പ്രതിഷേധിച്ചിരുന്നു. ഇൗ മാസം 27ന് ഇവർ അദ്ലിയയിലെ ഇന്ത്യൻ എംബസിയിലും പരാതിയുമായി എത്തുകയുണ്ടായി. 
ദുരിതമനുഭവിക്കുന്ന ജി.പി.സെഡ് കമ്പനിയിലെ തൊഴിലാളികളെ സഹായിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എംബസി അധികൃതരോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ത​െൻറ ട്വിറ്റർ എക്കൗണ്ട് വഴിയാണ് സുഷമ ഇൗ വിവരം അറിയിച്ചത്. പ്രശ്നം എംബസിയുടെ ശ്രദ്ധയിൽവന്നിട്ടുണ്ടെന്നും അവർ തൊഴിലാളികളെ സഹായിക്കുമെന്നുമാണ് സുഷമ പറഞ്ഞത്. തുടർന്നാണ് പരിഹാര നടപടികൾ വേഗത്തിലായത്.
ജി.പി.സെഡിലെ തൊഴിലാളികൾക്ക് ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടും (െഎ.സി.ആർ.എഫ്) മൈഗ്രൻറ് വർക്കേഴ്സ് പ്രൊട്ടക്ഷൻ സൊസൈറ്റിയും (എം.ഡബ്ല്യു.പി.എസ്) പല തവണയായി സഹായങ്ങൾ നൽകിയിട്ടുണ്ട്.
െഎ.സി.ആർ.എഫ് കഴിഞ്ഞ ദിവസങ്ങളിൽ സമാഹരിച്ച സാധനങ്ങൾ അടുത്ത ദിവസം ലേബർ ക്യാമ്പുകളിൽ കൈമാറും.
 

Tags:    
News Summary - labour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.