രാജ്യെത്തത്തിയാൽ വൈദ്യ പരിശോധനക്ക് വിധേയരാക്കും. തുടർന്ന് 14 ദിവസം നിരീക്ഷിക്ക ുന്നതിന് പ്രത്യേക കേന്ദ്രത്തിലേക്കു മാറ്റും
മനാമ: കോവിഡ്-19 രോഗബാധയുടെ പശ്ചാത് തലത്തിൽ ഇറാനിലുള്ള ബഹ്റൈൻ പൗരന്മാരെ തിരിച്ചെത്തിക്കുന്നതിനുള്ള നടപടി ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. വാലിദ് ബിൻ ഖലീഫ അൽ മനീഅ പറഞ്ഞു. ആദ്യ സംഘത്തെ ചൊവ്വാഴ്ച എത്തിക്കും.
തുടർന്നുള്ള ഘട്ടങ്ങളിൽ മുഴുവൻ പൗരന്മാരെയും തിരിച്ചെത്തിക്കും. എല്ലാവിധ മുൻകരുതൽ നടപടികളും സ്വീകരിച്ചാണ് ഇവരെ ബഹ്റൈനിലേക്ക് കൊണ്ടുവരുന്നത്. രാജ്യെത്തത്തിയാൽ വൈദ്യ പരിശോധനക്ക് വിധേയരാക്കും. തുടർന്ന് 14 ദിവസം നിരീക്ഷിക്കുന്നതിന് പ്രത്യേക കേന്ദ്രത്തിലേക്കു മാറ്റും.
വിദേശത്തുള്ള ബഹ്റൈനികളെ തിരിച്ചെത്തിക്കുന്നതിനുള്ള ചെലവ് വഹിക്കാന്‍ ഹമദ് രാജാവ് നിര്‍ദേശിച്ചതായി ജഅ്ഫരീ വഖ്ഫ് കൗണ്‍സില്‍ ചെയര്മാന് യൂസുഫ് ബിന്‍ സാലിഹ് അസ്സാലിഹ് വ്യക്തമാക്കി. ഇതുസംബന്ധിച്ച് ഹമദ് രാജാവിെൻറ നിര്‍ദേശം ലഭിച്ചു. ആവശ്യമായ തുക ജഅ്ഫരീ ഒൗഖാഫിെൻറ ബജറ്റില്‍ വകയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.