മനാമ: ലോക രാജ്യങ്ങളോട് കേരളത്തിെൻറ ദുരിതാശ്വാസ യഞ്ജത്തിൽ പങ്കുചേരണമെന്നുള്ള ബഹ്റൈൻ വനിതയും സാമൂഹിക പ്രവർത്തകയുമായ ഫാതിമ അൽ മൻസൂരിയുടെ ആഹ്വാനത്തിന് ലോകം കാതോർക്കുന്നു. സഹായം ചെയ്യാൻ തങ്ങളും തയ്യാറാണെന്ന് ഫാതിമയുടെ സുഹൃത്തുക്കളും ഇൻസ്റ്റഗ്രാമിലൂടെ മറുപടി നൽകുന്നുണ്ട്. ആഗസ്റ്റ് 11 ന് കേരളത്തിൽ എത്തിയ ഫാതിമ ദുരിതാശ്വാസ പ്രവർത്തനങ്ങളിലൂടെ മാധ്യമ ശ്രദ്ധ നേടിയിരുന്നു.
ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആശ്വാസവുമായി ഒാടി നടക്കുകയാണ്.
ഇതിനകം കോഴിക്കോട്, കണ്ണൂർ, വയനാട് ജില്ലകളിലായി ഇവർ നിരവധി ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു. പ്രളയം എന്നത് അനുഭവിച്ചറിയുേമ്പാഴെ അതിെൻറ ഭീകരതത വ്യക്തമാകൂ എന്നാണ് ഫാതിമ ചൂണ്ടിക്കാട്ടുന്നത്. മുന്നൂറോളംപേർ മരിച്ചതും ആയിരക്കണക്കിന് വീടുകൾ തകർന്നതും പക്ഷിമൃഗാദികൾ ചത്തുപൊങ്ങിയതും ഭൂമി പിളർന്നുമാറിയതും ഉരുൾെപാട്ടലുകളും എന്നിങ്ങനെയുള്ള കാഴ്ചകൾ ഫാതിമ പകർത്തി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു.
മാംഗ്ലൂരിലെ സർവകലാശാലയിൽ അസിസ്റ്റൻറ് പ്രൊഫസർ കൂടിയായ ഫാത്തിമ അൽ മൻസൂരി കണ്ണൂരിലുള്ള സുഹ്യത്തിനെ സന്ദർശിക്കാനെത്തിയതായിരുന്നു. അേപ്പാഴാണ് കേരളത്തിൽ പ്രളയദുരിതമുണ്ടായത് നേരിട്ടറിഞ്ഞത്. ഉടൻ തന്നെ ദുരിതബാധിതരെ കാണാനും സഹായിക്കാനുമായി ഇവർ മുന്നിട്ടിറങ്ങി. ബഹ്റൈനിലെ പ്രവാസി മലയാളികൾ ഇവർക്കൊപ്പം ചേർന്ന് ഒാരോ സ്ഥലങ്ങളിലും പോകാനുള്ള സഹായങ്ങൾ നൽകി. കണ്ണൂർ ജില്ലയിലെ ഇരിട്ടി, കൊട്ടിയൂർ ഭാഗങ്ങളിലുള്ള നിരവധി ക്യാമ്പുകളിൽ ഫാത്തിമ സന്ദർശനം നടത്തി.
ദുരിതമനുഭവിക്കുന്നവരെ സമാശ്വസിപ്പിച്ചു. തെൻറ സന്ദർശന വിവരങ്ങൾ ഉടൻ തന്നെഅവർ സാമൂഹിക മാധ്യമങ്ങളിലൂടെ ഷെയർ ചെയ്തു. മലയാളിയെത്തേടി കടൽകടന്നെത്തിയ ആ സ്നേഹവും നൻമയും നിരവധിപേരിലൂടെ വൈറലായി കഴിഞ്ഞു. ബഹ് റൈനിൽ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകയും യോഗ പരിശീലകയുമാണ് ഫാത്തിമ. ബഹ് റൈനിൽ നിന്നുള്ള സഹായങ്ങൾ ഏകോപിപ്പിക്കുവാനുള്ള പരിശ്രമങ്ങളിലാണിപ്പോൾ ഫാത്തിമ. തൻെൻറ ക്യാമ്പ് സന്ദർശനങ്ങൾ ഇനിയും തുടരുമെന്ന് ഫാത്തിമ പറയുന്നു. കുറച്ച് ദിവസങ്ങൾ കൂടി കേരളത്തിൽ തങ്ങി പരമാവധി സഹായസഹകരണങ്ങൾ ചെയ്യുകയുമാണ് അവരുടെ ആഗ്രഹം.
ഫാതിമയെ ബഹ്ൈറൻ പ്രവാസികൾ ആദരിച്ചു
മനാമ: വടക്കൻ കേരളത്തിൽ പ്രളയം തകർത്തെറിഞ്ഞ കണ്ണീർ ഗ്രാമങ്ങളിലൂടെ ആശ്വാസ വാക്കുകളുമായി ഒാടിനടക്കുന്ന ഫാതിമ അൽ സൂരിയെ ബഹ്ൈറൻ പ്രവാസി സംഘടനകളായ കാൻസർ കെയർ ഗ്രൂപ്പ്, ബഹ്റൈൻ മലയാളി ബിസിനസ് ഫോറം, കൊയിലാണ്ടിക്കൂട്ടം എന്നിവയുടെ നേതൃത്വത്തിൽ കണ്ണൂരിൽ ആദരിച്ചു. പ്രവാസി മലയാളിയായ ബിജേഷിെൻറ വീട്ടിലായിരുന്നു ആദരിക്കൽ ചടങ്ങ് നടന്നത്. ബഹ്റൈനിലെ സാമൂഹിക പ്രവർത്തകനായ കെ.ടി സലീം ഉൾെപ്പടെയുള്ളവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.