മനാമ: രണ്ടാം പിണറായി സർക്കാറിെൻറ ആദ്യ ബജറ്റിൽ പ്രവാസി പുനരധിവാസ പാക്കേജിന് നീക്കിവെച്ച തുക ആശാവഹമാണെന്ന് സാമൂഹിക പ്രവർത്തകനും കൊല്ലം പ്രവാസി അസോസിയേഷൻ പ്രസിഡൻറുമായ നിസാർ കൊല്ലം അഭിപ്രായപ്പെട്ടു.
എന്നാൽ, അവ വിതരണം ചെയ്യന്നത് പരമ്പരാഗത ബാങ്ക് വ്യവസ്ഥാ രീതിയിൽ ആണെങ്കിൽ യഥാർഥ ഗുണഭോക്താക്കൾക്ക് പ്രയോജനം ലഭിക്കണമെന്നില്ല. മറിച്ചു സർക്കാറിെൻറ നയപ്രഖ്യാപനത്തിൽ പറഞ്ഞതുപോലെ കുടുംബശ്രീ മാതൃകയിൽ പ്രവാസി സഹകരണ സംഘങ്ങൾ രൂപവത്കരിച്ച് അവയിലൂടെ പുനരധിവാസ പദ്ധതിക്ക് തുക അനുവദിക്കണം. നോർക്കയുമായി ബന്ധപ്പെട്ട പ്രവർത്തനത്തിന് ഏകജാലക സംവിധാനം ഉണ്ടാകണം.
പ്രവാസികളുടെ മക്കളുടെ ഉന്നത വിദ്യാഭ്യാസത്തിന് വിദേശ രാജ്യങ്ങളിൽ സർവകലാശാല ഓഫ് കാമ്പസുകൾ എന്ന പ്രവാസികളുടെ ദീർഘകാല ആവശ്യം ഇതുവരെ നടപ്പായില്ല. ഏറ്റവും ചുരുങ്ങിയത് കേരളത്തിലെ അംഗീകൃത സർവകലാശാലകൾ വഴി വിദൂര വിദ്യാഭ്യാസ സംവിധാനമെങ്കിലും ഒരുക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.