മനാമ: ഇത്തവണത്തെ സ്വാതന്ത്ര്യ ദിനാഘോഷം സീഫിലെ പുതിയ എംബസി പരിസരത്ത് നടക്കുന്ന ആവേശത്തിലാണ് ഇന്ത്യൻ പ്രവാസികൾ. 2.8 ദശലക്ഷം ദിനാർ ചെലവിൽ നിർമിക്കുന്ന പുതിയ എംബസി കോംപ്ലക്സിെൻറ നിർമാണം പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്. ഏതാനും മാസങ്ങൾക്കകം അദ്ലിയയിലെ ഒാഫിസ് പുതിയ കെട്ടിടത്തിലേക്ക് മാറാനാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥർ.
എംബസി നിർമാണത്തിനായി 2005ലാണ് ഇവിടെ ഭൂമി വാങ്ങുന്നത്. 2013 ഡിസംബറിൽ അന്നത്തെ ഇന്ത്യൻ വിദേശകാര്യ മന്ത്രി സൽമാൻ ഖുർശിദ് ആണ് കെട്ടിടത്തിെൻറ തറക്കല്ലിടുന്നത്. 2014 െഫബ്രുവരിയിൽ പണി തുടങ്ങി. എംബസി കെട്ടിടത്തിന് സമീപം ഉദ്യോഗസ്ഥർക്കായുള്ള താമസസ്ഥലവും നിർമിച്ചിട്ടുണ്ട്. ഏതാണ്ട് 3,100 സ്ക്വയർ മീറ്റർ വിസ്തൃതിയിലാണ് പ്രധാന കെട്ടിടം പണിതത്.
ഇതിൽ കോൺസുലാർ ഹാൾ, ഒാഫിസ്, ഇൻറർവ്യൂ റൂമുകൾ, ലേബർ സെക്ഷൻ ഹാൾ, ലൈബ്രറി, 400 സ്ക്വയർ മീറ്റർ വിസ്തൃതിയുള്ള മൾട്ടിപർപസ് ഹാൾ എന്നിവയുണ്ട്. ഇതിൽ 500 പേർ പെങ്കടുക്കുന്ന പരിപാടികൾ നടത്താനാകും. കെട്ടിടം മോഡി പിടിപ്പിക്കാനായി ഇന്ത്യയിലെ ജോധ്പൂരിൽ നിന്നും ആഗ്രയിൽ നിന്നുമുള്ള കല്ലുകളാണ് ഉപയോഗിച്ചിട്ടുള്ളത്. 1973ലാണ് ബഹ്റൈനിലെ ഇന്ത്യൻ നയതന്ത്ര കേന്ദ്രം തുടങ്ങുന്നത്.അന്നുമുതൽ വാടക കെട്ടിടങ്ങളിലാണ് എംബസി പ്രവർത്തിക്കുന്നത്. അത് സീഫിലെ കെട്ടിടം ഉദ്ഘാടനം ചെയ്യുന്നതോടെ മാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.