അബൂബക്കർ ലത്വീഫി കൊടുവള്ളി (പ്രസിഡന്റ്) , ഷാനവാസ് മദനി കാസർകോട് (ജനറൽ സെക്രട്ടറി) മുസ്ഥഫ ഹാജി കണ്ണപുരം (ട്രഷറർ)
മനാമ: ഐ.സി.എഫ് ബഹ്റൈൻ നാഷനൽ കമ്മിറ്റി ഭാരവാഹികളായി അബൂബക്കർ ലത്വീഫി കൊടുവള്ളി (പ്രസിഡന്റ്), ഷാനവാസ് മദനി കാസർകോട് (ജനറൽ സിക്രട്ടറി), മുസ്തഫ ഹാജി കണ്ണപുരം (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. ഡെപ്യൂട്ടി പ്രസിഡന്റുമാരായി ഉസ്മാൻ സഖാഫി തളിപ്പറമ്പ്, അബ്ദുൽ സലാം മുസ്ലിയാർ കോട്ടക്കൽ, അബ്ദുൽ ഹകീം സഖാഫി കിനാലൂർ എന്നിവരെയും സെക്രട്ടറിമാരായി ഷംസുദ്ദീൻ പൂക്കയിൽ (ഓർഗനൈസിങ് ആൻഡ് ട്രെയിനിങ്), ഷമീർ പന്നൂർ (അഡ്മിനിസ്ട്രേഷൻ ആൻഡ് ഐ.ടി), ഫൈസൽ ചെറുവണ്ണൂർ (പി.ആർ ആൻഡ് മീഡിയ), നൗഫൽ മയ്യേരി (വുമൺ എംപവർമെന്റ്), റഫീഖ് ലത്വീഫി വരവൂർ (തസ്കിയ), അബ്ദുറഹ്മാൻ ചെക്യാട് (ഹാർമണി ആൻഡ് എമിനൻസ്), ശിഹാബുദ്ദീൻ സിദ്ദീഖി (മോറൽ എജുക്കേഷൻ), നൗഷാദ് മുട്ടുംതല (നോളജ്), അബ്ദുസ്സമദ് കാക്കടവ് (പബ്ലിക്കേഷൻ), സിയാദ് വളപട്ടണം (വെൽഫെയർ ആൻഡ് സർവിസ്), സി.എച്ച് അഷ്റഫ് (ഇകണോമിക്സ്) എന്നിവരെയും തിരഞ്ഞെടുത്തു. അഡ്വ. എം.സി. അബ്ദുൽ കരീം, കെ.സി സൈനുദ്ദീൻ സഖാഫി, പി.എം. സുലൈമാൻ ഹാജി എന്നിവർ കാബിനറ്റ് അംഗങ്ങളാണ്.
‘തല ഉയർത്തി നിൽക്കാം’ എന്ന ശീർഷകത്തിൽ ഒരു മാസം നീണ്ടുനിന്ന മെംബർഷിപ് കാമ്പയിനിന്റെ ഭാഗമായി യൂനിറ്റ്, റീജൻ കൗൺസിലുകൾ പൂർത്തിയാക്കിയ ശേഷം നടന്ന നാഷനൽ വാർഷിക കൗൺസിൽ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും സമസ്ത കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറിയുമായ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തു.
സമസ്ത കേരള ജംഇയ്യതുൽ ഉലമ സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തി. ഐ.സി.എഫ് ഇന്റർനാഷനൽ വൈസ് പ്രസിഡന്റ് സുബൈർ സാഖാഫി കോട്ടയം പുനഃസംഘടനക്ക് നേതൃത്വം നൽകി. കെ.സി. സൈനുദ്ദീൻ സഖാഫി അധ്യക്ഷത വഹിച്ചു. ശമീർ പന്നൂർ പ്രവർത്തന റിപ്പോർട്ടും കെ.പി. മുസ്തഫ ഹാജി സാമ്പത്തിക റിപ്പോർട്ടും നജീബ് തൊടുപുഴ ഓഡിറ്റ് റിപ്പോർട്ടും അവതരിപ്പിച്ചു. പി.എം. സുലൈമാൻ ഹാജി, അബ്ദുറസാഖ് ഹാജി ഇടിയങ്ങര, അബൂബക്കർ ലത്വീഫി കൊടുവള്ളി, അബ്ദുറഹ്മാൻ മുസ്ലിയാർ കാഞ്ഞങ്ങാട് എന്നിവർ സംസാരിച്ചു. അഡ്വ. എം.സി. അബ്ദുൽ കരീം സ്വാഗതവും ഷാനവാസ് മദനി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.