മനാമ: ഗാര്‍ഹിക മാലിന്യങ്ങളുടെ ശരിയായ സംസ്കരണം സുസ്ഥിര വികസനത്തെ ശക്തിപ്പെടുത്തുമെന്ന് പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണ മന്ത്രാലയത്തിലെ മുനിസിപ്പല്‍ കാര്യ അണ്ടര്‍ സെക്രട്ടറി ശൈഖ് മുഹമ്മദ് ബിന്‍ അഹ്മദ് ആല് ഖലീഫ വ്യക്തമാക്കി. കഴിഞ്ഞദിവസം അസ്കറിലെ മാലിന്യ സംസ്കരണ കേന്ദ്രമായ ‘ഇസ്തിദാമ’ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. മാലിന്യ സംസ്കരണത്തിനായി പുതിയ കമ്പനിയെ ചുമതല ഏല്പിച്ച ശേഷമുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനാണ് അദ്ദേഹം എത്തിയത്.
അസ്കറിലെ കേന്ദ്രത്തില്‍ വരുന്ന മാലിന്യങ്ങളുടെ അളവ് സംബന്ധിച്ചും അവ സംസ്കരിക്കുന്നതിനുള്ള രീതിയെക്കുറിച്ചും അദ്ദേഹം ചോദിച്ചറിഞ്ഞു. പൊതുമരാമത്ത്-മുനിസിപ്പല്‍-നഗരാസൂത്രണ കാര്യ മന്ത്രി ഇസാം ബിന്‍ അബ്ദുല്ല ഖലഫിെൻറ നിര്‍ദേശ പ്രകാരമാണ് സന്ദര്‍ശനമെന്നും ഏറ്റവും മെച്ചപ്പെട്ട രൂപത്തില്‍ മാലിന്യ സംസ്കരണം സാധ്യമാക്കാനാണ് മന്ത്രാലയം ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. പരിസ്ഥിതിക്ക് ദോഷകരമല്ലാത്ത രൂപത്തില്‍ മാലിന്യ സംസ്കരണം നടത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇക്കാര്യത്തില്‍ പുതിയ കമ്പനിക്ക് ശരിയായ രൂപത്തില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ ശുചിത്വ നിയമം രാജ്യത്തിന് മെച്ചപ്പെട്ട ഒരു നാഗരിക മുഖം നല്കാന് കെല്പുള്ളതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പരിസ്ഥിതിക്ക് ദോഷകരമായതും രാജ്യത്തിെൻറ പൊതുശുചിത്വത്തിന് മങ്ങലേല്പിക്കുന്നതുമായ കാര്യങ്ങള്‍ ഒഴിവാക്കാന്‍ നിയമം വഴി സാധിക്കും. ജനങ്ങളുടെ ആരോഗ്യവും രാജ്യത്തിെൻറ പരിസ്ഥിതിയും സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാറിനുണ്ട്. അതിനാലാണ് മെച്ചപ്പെട്ട സംവിധാനങ്ങള്‍ മാലിന്യ സംസ്കരണത്തിനായി ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.